മെട്രോ ടിക്കറ്റ് നിരക്ക് പരിഷ്കരണം ഉടൻ; ഫെയർ ഫിക്സേഷൻ കമ്മിറ്റി റിപ്പോർട്ട്‌ ബിഎംആർസിഎൽ അംഗീകരിച്ചു

ബെംഗളൂരു: മെട്രോ ടിക്കറ്റ് നിരക്ക് പരിഷ്കരണം ഉടൻ പ്രാബല്യത്തിൽ വന്നേക്കും. നിരക്ക് വർധന ശുപാർശ ചെയ്തുള്ള ഫെയർ ഫിക്സേഷൻ കമ്മിറ്റി (എഫ്എഫ്സി) റിപ്പോർട്ട്‌ ബിഎംആർസിഎൽ ബോർഡ്‌ അംഗീകരിച്ചു. തിങ്കളാഴ്ച മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നേക്കും. നിലവിൽ, ഏറ്റവും കുറഞ്ഞ ടോക്കൺ നിരക്ക് 10 രൂപയും പരമാവധി നിരക്ക് 60 രൂപയുമാണ്. സ്മാർട്ട് കാർഡ് ഉപയോക്താക്കൾക്ക് 5 ശതമാനം കിഴിവ് ലഭിക്കുന്നുമുണ്ട്.

15 മുതൽ 20 ശതമാനം വരെ ടിക്കറ്റ് നിരക്കിൽ വർധന ഉണ്ടായേക്കും. മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ആർ. തരണി അധ്യക്ഷനായ കമ്മിറ്റി കഴിഞ്ഞ ദിവസമാണ് ബിഎംആർസിഎല്ലിന് റിപ്പോർട്ട്‌ സമർപ്പിച്ചത്. ഇതിൽ മെട്രോയുടെ കുറഞ്ഞ ടിക്കറ്റ് നിരക്ക് 10 രൂപയിൽ നിന്ന് 15 രൂപയായും കൂടിയ നിരക്ക് 60 രൂപയിൽനിന്ന് 85 രൂപയായും ഉയർത്തണമെന്നാണ് ശുപാർശ ചെയ്തിരിക്കുന്നത്. ഇതോടൊപ്പം ഞായറാഴ്ചകളിലും തിരക്കില്ലാത്ത സമയങ്ങളിലും നിരക്ക് കുറയ്ക്കാനും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

നഗരകാര്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി സത്യേന്ദ്ര പാൽ സിങ്, കർണാടക മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ഇ.വി. രമണ റെഡ്ഡി എന്നിവരാണ് എഫ്എഫ്സി സമിതിയിലെ മറ്റ്‌ അംഗങ്ങൾ. 2017ലാണ് മെട്രോ അവസാനമായി നിരക്ക് വർധനവ് നടപ്പിലാക്കിയത്.

TAGS: BENGALURU | NAMMA METRO
SUMMARY: After bus fare hike, Bengaluru Metro fare to increase as BMRCL board gives nod

LEAVE A REPLY

Please enter your comment!
Please enter your name here