ബെംഗളൂരു: രേണുകസ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് കന്നഡ നടന്‍ ദര്‍ശന് അനുവദിച്ച ഇടക്കാല ജാമ്യത്തെ ചോദ്യം ചെയ്ത് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ (എസ്എല്‍പി) ഫയല്‍ ചെയ്തു. നടന് ഒക്ടോബര്‍ 30 ന് കര്‍ണാടക ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് വിധേയനാകാനാണ് ജാമ്യം അനുവദിച്ചത്.
വെള്ളിയാഴ്ചയോ തിങ്കളാഴ്ചയോ കേസില്‍ വാദം കേള്‍ക്കുമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന സുഹൃത്ത് പവിത്ര ഗൗഡ ഉള്‍പ്പെടെ 15 കൂട്ടുപ്രതികള്‍ക്കൊപ്പം ജൂണ്‍ 11 നാണ് ദര്‍ശനെ അറസ്റ്റ് ചെയ്തത്. ജൂണ്‍ 9 ന് സുമനഹള്ളിയിലെ വെള്ളച്ചാട്ടത്തിന് സമീപം 33 കാരനായ രേണുകസ്വാമിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ദര്‍ശന്റെ ആരാധകനായ രേണുകസ്വാമി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നു.
ഇതില്‍ പ്രകോപിതനായ ദര്‍ശനും കൂട്ടാളികളും ചേര്‍ന്ന് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായ ശേഷം പരപ്പന അഗ്രഹാര ജയിലില്‍ നടന് പ്രത്യേക പരിഗണന ലഭിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇതേത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ താരത്തെ ബെള്ളാരി ജയിലിലേക്ക് മാറ്റിയിരുന്നു.
TAGS: BENGALURU | DARSHAN THOOGUDEEPA
SUMMARY: Karnataka govt approach supreme court against bail given to Darshan