Friday, February 13, 2026
20.7 C
Bengaluru

ഖേദപ്രകടനത്തിൽ ഞങ്ങൾ തൃപ്‌തരല്ല’; പതഞ്‌ജലിയുടെ രണ്ടാമത്തെ മാപ്പ്‌ അപേക്ഷയും തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: പതഞ്ജലി സ്ഥാപകരായ ബാബാ രാംദേവും ബാലകൃഷ്‌ണയും സമർപ്പിച്ച ക്ഷമാപണം വീണ്ടും തള്ളി സുപ്രീം കോടതി. തങ്ങൾ അന്ധരല്ലെന്നും ഈ കേസിൽ ഉദാരത കാണിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് കോടതി ക്ഷമാപണം നിരസിച്ചത്. വിഷയത്തിൽ കേന്ദ്രത്തിൻ്റെ മറുപടിയിൽ തൃപ്തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ നവംബറിൽ കോടതി പുറപ്പെടുവിച്ച ഉത്തരവ്‌ ലംഘിച്ച്‌ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന്‌ നിരുപാധികമായ ഖേദപ്രകടനം നടത്തണമെന്ന്‌ ജസ്‌റ്റിസ്‌ ഹിമാകോഹ്‌ലി, ജസ്‌റ്റിസ്‌ അഹ്‌സനുദീൻ അമാനുള്ള എന്നിവർ അംഗങ്ങളായ ബെഞ്ച്‌ നിർദേശിച്ചു.

കടലാസിൽ മാത്രം ഖേദപ്രകടനം നടത്തിയത്‌ കൊണ്ട്‌ കാര്യമില്ലെന്നും കോടതി ഉത്തരവുകൾ വീണ്ടും ലംഘിച്ചാൽ കർശനനടപടികൾ നേരിടേണ്ടി വരുമെന്നും സുപ്രീംകോടതി ബാബാരാംദേവിനും ബാലകൃഷ്‌ണയ്‌ക്കും മുന്നറിയിപ്പ്‌ നൽകി. ‘കോടതി ഉത്തരവിനോട്‌ നിങ്ങൾ കാണിച്ച അതേ പുച്ഛം നിങ്ങളുടെ ഖേദപ്രകടനങ്ങളോട്‌ കോടതിയും കാണിക്കുന്നുവെന്ന്‌ കരുതിയാൽ മതി. നിങ്ങളുടെ ഖേദപ്രകടനത്തിൽ ഞങ്ങൾ തൃപ്‌തരല്ല. അത്‌ ഞങ്ങൾ തള്ളുകയാണ്‌’- ജസ്‌റ്റിസ്‌ ഹിമാകോഹ്‌ലി പറഞ്ഞു. ആവശ്യമെങ്കിൽ, പരസ്യമായി ഖേദപ്രകടനം നടത്താൻ തയ്യാറാണെന്ന്‌ പതഞ്‌ജലിക്ക്‌ വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾറോഹ്‌തഗി പറഞ്ഞെങ്കിലും കോടതി നിലപാടിൽ മാറ്റമുണ്ടായില്ല.

The post ഖേദപ്രകടനത്തിൽ ഞങ്ങൾ തൃപ്‌തരല്ല’; പതഞ്‌ജലിയുടെ രണ്ടാമത്തെ മാപ്പ്‌ അപേക്ഷയും തള്ളി സുപ്രീംകോടതി appeared first on News Bengaluru.

Powered by WPeMatico

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഹോസ്കോട്ട വാഹനാപകടം; മരിച്ച മലയാളി വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി

ബെംഗളൂരു: ബെംഗളൂരുവിന് സമീപം ഹൊസ്കോട്ടയില്‍ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളി വിദ്യാര്‍ഥികളുടെ...

ചൂട് കൂടി, തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12.00 മണി മുതല്‍ 3.00 വരെ വിശ്രമം

തിരുവനന്തപുരം: താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ, സംസ്ഥാനത്ത് വെയിലത്ത് ജോലിയെടുക്കുന്ന തൊഴിലാളികളുടെ...

കേരളസമാജം ദൂരവാണിനഗർ ഡെന്റൽ, സ്പീച് ആന്‍റ് ഹിയറിങ്ങ് ക്യാമ്പ് ഞായറാഴ്ച

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ വനിതാ വിഭാഗം സംഘടിപ്പിക്കുന്ന സൗജന്യ ഡെന്റൽ, സ്പീച്...

ഡോക്ടര്‍ ചമഞ്ഞെത്തി; തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവതി പിടിയില്‍

തിരുവനന്തപുരം‌: മെഡിക്കൽ കോളേജിൽ ഡോക്‌ടർ ചമഞ്ഞെത്തിയ യുവതി പിടിയിൽ. ആശുപത്രിയിലെ സുരക്ഷാ...

കോളജിലെ വാലന്‍റൈന്‍സ് ഡേ ആഘോഷവേദി അടിച്ചുതകര്‍ത്ത് ബജ്‌രംഗ്ദൾ പ്രവർത്തകർ

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ വാലന്റൈന്‍സ് ഡേ ആഘോഷവേദി അടിച്ചുതകര്‍ത്തു. ഇന്‍ഡോറിലെ...

Topics

ഹോസ്കോട്ട വാഹനാപകടം; മരിച്ച മലയാളി വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി

ബെംഗളൂരു: ബെംഗളൂരുവിന് സമീപം ഹൊസ്കോട്ടയില്‍ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളി വിദ്യാര്‍ഥികളുടെ...

ബെംഗളൂരു ഹൊസ്കോട്ടില്‍ വാഹനാപകടം: മലയാളി വിദ്യാര്‍ഥി ഉള്‍പ്പെടെ ഏഴുപേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിന് സമീപം ഹൊസ്കോട്ടിലുണ്ടായ വാഹനാപകടത്തിൽ  മലയാളി വിദ്യാര്‍ഥി ഉള്‍പ്പെടെ 7...

ബി.ജെ.പി. എം.എൽ.എ. ബൈരതി ബസവരാജ് അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ റിയൽ എസ്റ്റേറ്റ് വ്യാപാരി കൊലചെയ്യപ്പെട്ട കേസിൽ കർണാടക ബി.ജെ.പി....

ദേശീയ പണിമുടക്ക്; ബെംഗളൂരുവിനെ കാര്യമായി ബാധിച്ചില്ല, ജനജീവിതം സാധാരണനിലയില്‍

ബെംഗളൂരു: കേന്ദ്ര സർക്കാർ 'തൊഴിലാളി വിരുദ്ധവും കർഷക വിരുദ്ധവും രാജ്യ വിരുദ്ധവുമായ...

കുടുംബവഴക്ക്; ബെംഗളൂരുവില്‍ അച്ഛനെയും അമ്മയെയും മകൻ കുത്തി കൊലപ്പെടുത്തി

ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് ബെംഗളൂരുവിൽ യുവാവ് അച്ഛനെയും അമ്മയെയും കൊലപ്പെടുത്തി. റിട്ട....

ബെന്നിഗനഹള്ളി– കസ്തൂരിനഗർ റെയിൽവേ അടിപ്പാത ഈ മാസം അവസാനത്തോടെ തുറക്കും

ബെംഗളൂരു: സബേർബൻ, മെട്രോ നിർമാണത്തിന്റെ ഭാഗമായി അടച്ചിട്ട  ബെന്നിഗനഹള്ളി– കസ്തൂരിനഗർ റെയിൽവേ...

സ്കൂൾ ബസ് സ്കൂട്ടറിലിടിച്ച് രണ്ട് പിഞ്ചുകുട്ടികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: നോർത്ത് ബെംഗളൂരുവിലെ തനിസന്ദ്ര പോലീസ് ക്വാർട്ടേഴ്സിനു  സമീപം സ്കൂൾ ബസ്...

Related News

Popular Categories

You cannot copy content of this page