ചെന്നൈ: സാമ്പത്തിക തർക്കത്തെത്തുടർന്ന് ദിലീപ് നായകനാകുന്ന പുതിയ ചിത്രം നീക്കത്തിന്‍റെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. ഷാജി കൈലാസിന്‍റെ മകൻ ജഗൻ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നീക്കം. നിർമാതാവ് എ.വി. അനൂപിന്‍റെ ഹർജിയില്‍ ജസ്റ്റില്‍ കെ. കുമരേഷാണ് ആണ് റിലീസ് സ്റ്റേ ചെയ്തു കൊണ്ട് ഇടക്കാല ഉത്തരവ് ഇറക്കിയിരിക്കുന്നത്. നിർമാതാവ് സന്ദീപ് സേനനുമായുള്ള തർക്കമാണ് ഹർജി നല്‍കാൻ കാരണം.
സന്ദീപ് നിർമാണക്കരാൻ ലംഘിച്ചുവെന്നും നല്‍കിയ ചെക്ക് മടങ്ങിയെന്നും ഹർജിയില്‍ ആരോപിച്ചിട്ടുണ്ട്. സംഗീത് സേനൻ, നിമിത ഫ്രാൻസിസ് എന്നിവരാണ് സഹ നിർമാതാക്കള്‍. തർക്കങ്ങള്‍ മധ്യസ്ഥതയിലൂടെ പരിഹരിക്കുന്നതു വരെ ഹർജിക്കാരന്‍റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നത് ആവശ്യമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി സ്റ്റേ അനുവദിച്ചിരിക്കുന്നത്. തർക്കം മധ്യസ്ഥതയിലൂടെ പരിഹരിക്കുന്നതുവരെ ഹർജിക്കാരന്റെ സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച കോടതി, ചിത്രം റിലീസ് ചെയ്യുന്നതിന് താത്കാലിക വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.
ഇതോടെ ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലായി. ചിത്രത്തിന്റെ റിലീസ് തീയതി അടുത്തിരിക്കെയാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്. അതിനാല്‍ സിനിമയുടെ പ്രദർശനം, വിതരണ കരാറുകള്‍, പ്രമോഷൻ പരിപാടികള്‍ എന്നിവയ്ക്കും ഇത് ബാധകമാകുമെന്നാണ് വിലയിരുത്തല്‍. മധ്യസ്ഥ നടപടികളിലൂടെയോ തുടർ കോടതി നടപടികളിലൂടെയോ തർക്കം പരിഹരിക്കപ്പെട്ട ശേഷമേ നീക്കം തിയേറ്ററുകളിലെത്തുന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളു.
SUMMARY: Madras High Court stays release of Dileep’s film ‘Neekam’















