നീറ്റ് കേസ്: നിലപാട് അറിയിക്കാൻ കേന്ദ്ര സര്‍ക്കാറിന് ഒരു ദിവസത്തെ സമയം നല്‍കി സുപ്രീംകോടതി

നീറ്റ് യുജി ചോദ്യപ്പേപ്പർ ചോർന്നുവെന്ന കാര്യം വ്യക്തമായിക്കഴിഞ്ഞുവെന്ന് സുപ്രീംകോടതി. എങ്ങനെ ചോർന്നുവെന്നതാണ് ഇനി അറിയാനുള്ളതെന്നും ടെലഗ്രാം പോലെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ചോർച്ചയുണ്ടായതെങ്കില്‍ അതിന്റെ പ്രത്യാഘാതം വ്യാപകമായിരിക്കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

നീറ്റ് പരീക്ഷാ നടത്തിപ്പിന്റെ എല്ലാ വിവരങ്ങളും അറിയണമെന്നും കോടതി വ്യക്തമാക്കി. ക്രമക്കേടിന്റെ ഗുണം പറ്റിയ എല്ലാവരേയും കണ്ടെത്തണം. പരീക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള എല്ലാ ഹര്‍ജികളും ചേര്‍ത്ത് ബുധനാഴ്ച ഒറ്റ അപേക്ഷ സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നു എന്നത് വാസ്തവമല്ലേയെന്ന് വാദത്തിനിടെ സുപ്രീംകോടതി ചോദിച്ചു. ഒരിടത്ത് ചോര്‍ന്നിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സമ്മതിച്ചു. ബിഹാറിലെ പട്‌നയിലാണ് ചോദ്യ പേപ്പര്‍ ചോര്‍ന്നത്. അവിടെ ചോദ്യ പേപ്പര്‍ ചോര്‍ത്തിയ പ്രതിയെയും ഇത് ഉപയോഗിച്ചവരേയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി.

സിബിഐയാണ് നിലവില്‍ കേസ് അന്വേഷിക്കുന്നതെന്നും അന്വേഷണ പുരോഗതിയെ കുറിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിബിഐയെ അനുവദിക്കണമെന്നും തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. ചോദ്യ പേപ്പര്‍ തയാറാക്കിയ തീയതിയും ഏത് പ്രിന്റിങ് പ്രസിലാണ് പ്രിന്റ് ചെയ്തതെന്നും വ്യക്തമാക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ചോദ്യ പേപ്പര്‍ പ്രസിലേക്ക് കൊണ്ടുപോകാന്‍ തയാറാക്കിയിരുന്ന ഗതാഗത സംവിധാനം എന്താണെന്ന് വ്യക്തമാക്കണം. പ്രസിന്റെ അഡ്രസല്ല കോടതിക്ക് വേണ്ടതെന്നും ചോദ്യ പേപ്പര്‍ പ്രിന്റ് ചെയ്യാനായി കൊണ്ടുപോയത് അടക്കമുള്ള വിശദമായ വിവരങ്ങളാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സുപ്രീംകോതി ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ ബുധനാഴ്ച വരെ സമയം നല്‍കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച കോടതി, സര്‍ക്കാരിന് നലപാട് അറിയിക്കാന്‍ ഒരുദിവസത്തെ സമയം നല്‍കുന്നതായും കോടതി അറിയിച്ചു.

ചോദ്യ പേപ്പര്‍ ചോര്‍ന്നതിന് ശേഷം കൂടുതല്‍ സമയം എടുത്തിട്ടുണ്ടെങ്കില്‍ അത് വ്യാപകമായി പ്രചരിക്കാന്‍ സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അങ്ങനെയാണെങ്കില്‍ പരീക്ഷ വീണ്ടും നടത്താന്‍ ഉത്തരവിടേണ്ടിവരും. എന്നാല്‍, 24 ലക്ഷം വിദ്യാര്‍ഥികളുടെ ബുദ്ധിമുട്ട് ശ്രദ്ധിക്കേണ്ടതാണ്. ചോദ്യ പേപ്പര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ടെങ്കില്‍ അത് വലിയ രീതിയില്‍ പടര്‍ന്നിട്ടുണ്ടാകണം. ടെലഗ്രാമിലൂടെയും വാട്‌സ്‌ആപ്പിലൂടേയും ആണെങ്കില്‍ കാട്ടുതീ പോലെ പടര്‍ന്നിട്ടുണ്ടാകണം, കോടതി നിരീക്ഷിച്ചു.

ചോദ്യ പേപ്പര്‍ ചോര്‍ച്ചയുടെ ഗുണം ലഭിച്ച വിദ്യാര്‍ഥികള്‍ ആരാണന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണെങ്കില്‍ പരീക്ഷ റദ്ദാക്കേണ്ടിവരുമെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

TAGS : NEET EXAM | SUPREME COURT
SUMMARY : NEET case: Supreme Court has given one day time to central government to express its stand

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വിദ്യാര്‍ഥികളെ അധിക്ഷേപിച്ച കേസ്; ടി ജി മോഹന്‍ദാസിന്റെ വീട്ടില്‍ പോലീസ് പരിശോധന

ഡൽഹി: ഡല്‍ഹിയിലെ ജന്തർ മന്തറില്‍ പ്രതിഷേധിച്ച വിദ്യാർഥികളെ അധിക്ഷേപിച്ചെന്ന പരാതിയില്‍ ആർഎസ്‌എസ്...

കൊല്‍ക്കത്തയില്‍ മമത ബാനര്‍ജിയുടെ കാറിന് നേരെ ആക്രമണം

കൊല്‍ക്കത്ത: പശ്ചാമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വാഹനത്തിന് നേരെ...

ബാരാമതിയില്‍ പരിശീലന വിമാനം ലാന്‍ഡിങ്ങിനിടെ തകര്‍ന്നു

പൂനെ: ബാരാമതി വിമാനത്താവളത്തില്‍ സ്വകാര്യ കമ്പനിയുടെ പരിശീലന വിമാനം ലാൻഡിങ്ങിനിടെ തകർന്നുവീണു....

‘റീല്‍സ് ചിത്രീകരണങ്ങള്‍ വേണ്ട’: ക്ഷേത്രങ്ങളിലും പരിസരത്തും മൊബൈല്‍ ഫോണ്‍ നിരോധിച്ച്‌ തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ: റീല്‍സ് ചിത്രീകരണം നിയന്ത്രിക്കുക ലക്ഷ്യമിട്ട് സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍...

കടുവ ആക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

ഗൂഡല്ലൂർ: ഗൂഡല്ലൂരില്‍ കടുവയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. ബാലകൃഷ്ണൻ (54)...

വിദ്യാര്‍ഥികളെ അധിക്ഷേപിച്ച കേസ്; ടി ജി മോഹന്‍ദാസിന്റെ വീട്ടില്‍ പോലീസ് പരിശോധന

ഡൽഹി: ഡല്‍ഹിയിലെ ജന്തർ മന്തറില്‍ പ്രതിഷേധിച്ച വിദ്യാർഥികളെ അധിക്ഷേപിച്ചെന്ന പരാതിയില്‍ ആർഎസ്‌എസ്...

കൊല്‍ക്കത്തയില്‍ മമത ബാനര്‍ജിയുടെ കാറിന് നേരെ ആക്രമണം

കൊല്‍ക്കത്ത: പശ്ചാമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വാഹനത്തിന് നേരെ...

ബാരാമതിയില്‍ പരിശീലന വിമാനം ലാന്‍ഡിങ്ങിനിടെ തകര്‍ന്നു

പൂനെ: ബാരാമതി വിമാനത്താവളത്തില്‍ സ്വകാര്യ കമ്പനിയുടെ പരിശീലന വിമാനം ലാൻഡിങ്ങിനിടെ തകർന്നുവീണു....

‘റീല്‍സ് ചിത്രീകരണങ്ങള്‍ വേണ്ട’: ക്ഷേത്രങ്ങളിലും പരിസരത്തും മൊബൈല്‍ ഫോണ്‍ നിരോധിച്ച്‌ തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ: റീല്‍സ് ചിത്രീകരണം നിയന്ത്രിക്കുക ലക്ഷ്യമിട്ട് സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍...

കടുവ ആക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

ഗൂഡല്ലൂർ: ഗൂഡല്ലൂരില്‍ കടുവയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. ബാലകൃഷ്ണൻ (54)...

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

തിരുവനന്തപുരം: തിരുവനന്തപുരത്തും നീണ്ടകരയിലും കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ പത്താം ദിവസത്തിലേക്ക്. പ്രതികൂല...

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട സംഭവം; പൈലറ്റുമാരില്‍ ഒരാളുടെ ഡ്രഗ് ടെസ്റ്റ് ഫലം പോസിറ്റീവ്

ഡല്‍ഹി: എ‍യർ ഇന്ത്യാ വിമാനം അപകടത്തില്‍പെട്ടതിന് കാരണം ആകാശച്ചുഴിയില്‍ വീണതല്ലെന്ന് റിപ്പോർട്ട്....

“മുഴുവൻ പാടാൻ നിര്‍ദേശം നല്‍കിയിട്ടില്ല’; വന്ദേമാതരം വിവാദത്തില്‍ പ്രതികരിച്ച്‌ ലോക്ഭവൻ

തിരുവനന്തപുരം: വന്ദേമാതരം വിവാദത്തില്‍ വിശദീകരണവുമായി ലോക് ഭവൻ. മുഴുവൻ ആലപിക്കണമെന്ന നിർദേശം...

Related Articles

Popular Categories