ഓടുന്ന ആംബുലൻസിൽ വെച്ച് പതിനാറുകാരിയെ ബലാത്സംഗം ചെയ്‌തു; രണ്ട് പേർ പിടിയിൽ

മധ്യപ്രദേശ്: മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയിൽ ഓടുന്ന ആംബുലൻസിൽ പതിനാറുകാരിയെ ബലാത്സംഗം ചെയ്‌തു. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവർ ഉൾപ്പടെ രണ്ട് പേര്‍ അറസ്റ്റിലായി. പ്രതികളിൽ രണ്ട് പേരെ കൂടെ കണ്ടെത്താനുണ്ട്.

സഹോദരിക്കും, ഭര്‍ത്താവിനുമൊപ്പമാണ് പെൺകുട്ടി ആംബുലൻസിൽ യാത്ര ചെയ്‌തത്. എന്നാല്‍ ഇവരിലാരും രോഗി ആയിരുന്നില്ല എന്ന് ഡെപ്യൂട്ടി ഇൻസ്‌പെക്‌ടർ ജനറൽ (റേവ റേഞ്ച്) സാകേത് പാണ്ഡെ വ്യക്തമാക്കി. പെൺകുട്ടിയുടെ സഹോദരിക്കും കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് ഐജി സാകേത് പാണ്ഡെ പറഞ്ഞു. മൂവരെയും കൂടാതെ, ഡ്രൈവറും രണ്ട് സഹായികളും ആംബുലന്‍സില്‍ ഉണ്ടായിരുന്നു.

വഴിമധ്യേ പെൺകുട്ടിയുടെ സഹോദരിയും ഭര്‍ത്താവും വെള്ളമെടുക്കാനെന്ന വ്യാജേന വാഹനത്തിൽ നിന്ന് ഇറങ്ങി. തുടര്‍ന്ന് ഡ്രൈവര്‍ ഇവരെ കയറ്റാതെ ആംബുലൻസ് ഓടിച്ചുപോവുകയായിരുന്നു. രാത്രി മുഴുവൻ പെൺകുട്ടിയെ ബന്ദിയാക്കിയ ശേഷം പിറ്റേന്ന് രാവിലെ പ്രതികൾ പെണ്‍കുട്ടിയെ റോഡരികിൽ ഉപേക്ഷിച്ചതായി ഡിഐജി പറഞ്ഞു.

പെൺകുട്ടിയുടെ പരാതിയിൽ നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആംബുലന്‍സ് ഡ്രൈവര്‍ വീരേന്ദ്ര ചതുർവേദിയെയും ഇയാളുടെ കൂട്ടാളി രാജേഷ് കെവാട്ടിനെയും പോലീസ് അറസ്‌റ്റ് ചെയ്‌തു.

TAGS: NATIONAL | RAPE
SUMMARY: Teen girl raped in running ambulance, two arrested

LEAVE A REPLY

Please enter your comment!
Please enter your name here