ഡൽഹി: ഡല്‍ഹിയില്‍ ഉയർന്ന വിദ്യാർഥി പ്രക്ഷോഭങ്ങള്‍ക്ക് പിന്നാലെ സ്ഥാനമൊഴിഞ്ഞ മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, രാജിയില്‍ ഒടുവില്‍ പ്രതികരണവുമായി രംഗത്ത്. സ്ഥാനമാനങ്ങളേക്കാള്‍ പ്രധാനം രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്ന യുവജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കാണെന്നും, സ്വന്തം ഇഷ്ടപ്രകാരമാണ് പ്രധാനമന്ത്രിയെ കണ്ട് രാജി സന്നദ്ധത അറിയിച്ചതെന്നും ഭുവനേശ്വറില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം വ്യക്തമാക്കി.
ജെൻ സി തലമുറയിലെ യുവാക്കളെ ചിലർ തെറ്റിദ്ധരിപ്പിച്ചതാണെന്നും തനിക്ക് വിദ്യാർഥികളോട് യാതൊരുവിധ വ്യക്തിപരമായ വിരോധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ 20 കോടിയോളം വരുന്ന യുവാക്കളുടെ ദൃഢനിശ്ചയത്തിനും നിലപാടുകള്‍ക്കും മുന്നില്‍ തന്റെ പദവിയോ ഉത്തരവാദിത്തങ്ങളോ വലുതല്ലെന്ന് ധർമ്മേന്ദ്ര പ്രധാൻ ചൂണ്ടിക്കാട്ടി.
ഈ യാഥാർത്ഥ്യം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ് അദ്ദേഹം വിഷയത്തില്‍ നേരിട്ട് ഇടപെട്ടത്. ചരിത്രത്തില്‍ എന്നും മാറ്റങ്ങള്‍ കൊണ്ടുവന്നത് യുവതലമുറയാണെന്നും രാജ്യ താല്‍പ്പര്യത്തിനാണ് എപ്പോഴും മുൻഗണന നല്‍കേണ്ടതെന്നും ചൂണ്ടിക്കാട്ടിയാണ് രണ്ട് ആഴ്ചകള്‍ക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ നിർണ്ണായക പ്രതികരണം.
SUMMARY: ‘Gen Z are our children; some have led them astray’: Dharmendra Pradhan’s first reaction
















