ബെംഗളൂരു: ഇന്ത്യയില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കി ആഗോള ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍. കമ്പനിയുടെ ഏഷ്യയിലെ രണ്ടാമത്തെ വലിയ കോര്‍പ്പറേറ്റ് ഓഫീസ് സമുച്ചയം ബെംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 7,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന അത്യാധുനികമായ 12 നില കെട്ടിടം ഉള്‍ക്കൊള്ളുന്ന കാമ്പസാണ് വടക്കന്‍ ബെംഗളൂരുവില്‍ ആരംഭിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഓഫീസ് ആണ് ഇത്. 1.1 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള, 12 നിലകളുള്ള കെട്ടിടത്തില്‍ ഇ-കൊമേഴ്‌സ്, പേയ്മെന്റ്‌സ്, ടെക്‌നോളജി തുടങ്ങി വിവിധ വിഭാഗങ്ങളിലായി 7000ത്തിലധികം ജീവനക്കാരുണ്ട്.
കര്‍ണാടക വ്യവസായവകുപ്പ് മന്ത്രി എം.ബി പാട്ടീല്‍ ആണ് ആമസോണിന്റെ പുതിയ കോര്‍പ്പറേറ്റ് ക്യാമ്പസ് ഉദ്ഘാടനം ചെയ്തത്. ആഗോള തലത്തില്‍ ആമസോണിന്റെ ഏറ്റവും വലിയ രണ്ടാമത്തെ ഓഫീസാണിത്. ഏറ്റവും വലിയ ഓഫീസ് ഹൈദരാബാദിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയോടുള്ള കമ്പനിയുടെ ദീർഘകാല പ്രതിബദ്ധതയെയാണ് പുതിയ ഓഫീസിന്റെ വരവോട് കൂടി പ്രതിഫലിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ ഇതിനകം 40 ബില്യൺ ഡോളറിലധികം നിക്ഷേപം നടത്തിയിരിക്കുന്ന കമ്പനി, 2030ഓടെ അധികമായി 35 ബില്യൺ ഡോളർ കൂടി നിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്.
പരിസ്ഥിതി സൗഹൃദപരമായ രീതിയില്‍ നിര്‍മ്മിച്ച ഈ പുതിയ ക്യാമ്പസ് 2040-ഓടെ നെറ്റ്-സീറോ കാര്‍ബണ്‍ എന്ന കമ്പനിയുടെ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നു. നിലവില്‍ കര്‍ണാടകയില്‍ മാത്രം ആമസോണിന് പത്തോളം ഓഫീസുകളും നൂറിലധികം ഡെലിവറി സ്റ്റേഷനുകളുമുണ്ട്. സംസ്ഥാനത്തെ ഏകദേശം എണ്‍പതിനായിരത്തിലധികം വ്യാപാരികള്‍ ആമസോണ്‍ പ്ലാറ്റ്ഫോം വഴി തങ്ങളുടെ സേവനങ്ങള്‍ നല്‍കുന്നുണ്ട്.
SUMMARY: Amazon’s new office on 5 acres in Bengaluru: 2nd in Asia















