തെഹ്‌റാൻ: പരമോന്നതനേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിനു പിന്നാലെ തിരിച്ചടി കടുപ്പിച്ച് ഇറാന്‍. അമേരിക്കയുടെ പോര്‍വിമാന വാഹിനി കപ്പലായ യുഎസ്എസ് ഏബ്രഹാം ലിങ്കണില്‍ നാല് മിസൈലുകള്‍ പതിച്ചു. ഖമനയി കൊല്ലപ്പെട്ടതിന് പ്രതികാരമായി നടത്തിയ ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 4’ ന്റെ ഭാഗമായാണ് ഈ ആക്രമണമെന്ന് ഇറാൻ വ്യക്തമാക്കി. യു.എസ്.എസ് എബ്രഹാം ലിങ്കണിൽ നാല് ബാലിസ്റ്റിക് മിസൈലുകൾ നേരിട്ട് പതിച്ചതായാണ് ഇറാൻ അവകാശവാദം.
അതേസമയം ഇറാന്റെ ഈ അവകാശവാദത്തെക്കുറിച്ച് അമേരിക്കൻ പ്രതിരോധ വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരണം നൽകിയിട്ടില്ല. എന്നാൽ, മേഖലയിൽ സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിൽ യു.എസ് സേന അതീവ ജാഗ്രതയിലാണ്. ഖമനയിയുടെ മരണത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ ഒരു വൻ യുദ്ധത്തിനുള്ള സാധ്യതയാണ് ഇതോടെ തെളിയുന്നത്.
ജുഫയിര്‍ മേഖല ലക്ഷ്യമാക്കി ഇറാന്‍ ഡ്രോണുകള്‍ വിന്യസിച്ചു. ദുബായ് ഇന്‍റര്‍നാഷണല്‍ സിറ്റിയിലും ഡ്രോണ്‍ ആക്രമണം നടത്തി. ഇതിനിടെ ഇറാൻ സ്ഥാനപതിയെ സൗദി അറേബ്യ വിളിച്ചുവരുത്തി. കുവൈത്തിലുണ്ടായ ആക്രമണത്തില്‍ ഒരാള്‍ മരിച്ചതായും 32 പേർക്ക് പരുക്കേറ്റതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
SUMMARY: Iran attacks USS Abraham Lincoln















