കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി ജാമ്യം അനുവദിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നല്‍കിയിരിക്കുന്നത്. ജാമ്യ വേളയില്‍ ഹൈക്കോടതി ‘മിനി ട്രയല്‍’ നടത്തിയത് നിയമവിരുദ്ധമാണെന്നും ഹർജിയില്‍ ആരോപിക്കുന്നു.
തന്റെ സമ്മതമില്ലാതെ പലതവണ തന്നെ ബലാത്സംഗം ചെയ്തതായും, ഗർഭിണിയായിരുന്ന സമയത്ത് ഒരിക്കല്‍ പോലും സമ്മതം നല്‍കിയിരുന്നില്ലെന്നും അതിജീവിത വ്യക്തമാക്കുന്നു. ഭീഷണിപ്പെടുത്തിയാണ് തന്നെ അബോർഷന് വിധേയയാക്കിയത്. രാഹുല്‍ ഒരു ‘സൈക്കോപാത്ത്’ ആണെന്നും, പ്രായപൂർത്തിയാകാത്ത ഇര ഉള്‍പ്പെടെ പത്തോളം പേരെ ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.
സാമൂഹ്യവിരുദ്ധ സംഘങ്ങളുമായി ബന്ധമുള്ള രാഹുലിന് ജാമ്യം നല്‍കിയത് തന്റെ ജീവന് ഭീഷണിയാണെന്നും അതിജീവിത ചൂണ്ടിക്കാട്ടി. പരാതിക്കാരിക്കെതിരായ കോടതിയുടെ പരാമർശങ്ങള്‍ അനുചിതവും നിയമവിരുദ്ധവുമാണെന്നും ഹർജിയില്‍ പറയുന്നു.
SUMMARY: Mangkootatil’s bail should be cancelled; Survivor files petition in Supreme Court















