വാരണാസി: ഗംഗാ നദിയില്‍ ബോട്ടില്‍ വച്ച് ഇഫ്താർ വിരുന്ന്. ചിക്കൻ ബിരിയാണിയുടെ അവശിഷ്ടം നദിയില്‍ എറിഞ്ഞു. ഉത്തർ പ്രദേശില്‍ 14 പേർ അറസ്റ്റില്‍. വാരണാസിയിലെ ഗംഗാ നദിയില്‍ വച്ചാണ് സംഭവം നടന്നത്. മതസ്പർദ്ധ വളർത്താൻ ശ്രമിച്ചു എന്ന കുറ്റത്തിനാണ് വാരണാസി പോലീസ് യുവാക്കളെ പിടികൂടിയത്.
ഗംഗാ നദിയില്‍ ബോട്ടിലിരുന്ന് ഇഫ്താർ വിരുന്ന് നടത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് നടപടി എടുത്തത്. ചൊവ്വാഴ്ചയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. ബിജെപി യുവ മോർച്ച മേധാവിയുടെ പരാതിയിലാണ് നടപടി. കോട്വാലി പോലീസ് സ്റ്റേഷനിലാണ് കേസ് എടുത്തിട്ടുള്ളത്.
സനാതന ധർമ്മത്തില്‍ വിശ്വസിക്കുന്ന പതിനായിരങ്ങളുടെ വികാരം വ്രണപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഗംഗാ നദിയില്‍ ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടം നദിയില്‍ ഒഴുക്കിയതെന്നാണ് ആരോപണം. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നാണ് ആയിരങ്ങളാണ് കാശിയില്‍ ദിവസേന ഗംഗാനദിയില്‍ പ്രാർത്ഥനയ്ക്കായി എത്തുന്നത്. തിങ്കളാഴ്ചയാണ് വീഡിയോ വൈറലായത്.
SUMMARY: Iftar party in Ganga river: 14 people arrested for dumping biryani leftovers in the river
















