ആലപ്പുഴ: തനിക്കെതിരായ സ്ത്രീ വിരുദ്ധ പരമാർശത്തില്‍ നിയമനടപടിക്കൊരുങ്ങി കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാർഥി യു. പ്രതിഭ. പ്രതിഭയ്‌ക്കെതിരെ യുഡിഎഫ് മണ്ഡലം കണ്‍വീനർ എ.ഇർഷാദ് ആണ് ലൈംഗികചുവയോടെയുള്ള സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്.
കഴിഞ്ഞ പത്ത് വർഷമായി മണ്ഡലത്തില്‍ യാതൊരുവിധ വികസനപ്രവർത്തനങ്ങളും നടത്തിയിട്ടില്ലാത്ത യു. പ്രതിഭ വാക്ചാതുരിയും ശരീര സൗന്ദര്യവും പ്രകടപിപ്പിച്ചാണ് തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതെന്ന തികച്ചും സ്ത്രീ വിരുദ്ധമായ പ്രസ്താവനയാണ് കായംകുളം യുഡിഎഫ് കണ്‍വീനർ എ.ഇർഷാദ് നടത്തിയത്. ഇതിനെതിരെയാണ് യു. പ്രതിഭ നിയമനടപടിയ്ക്കൊരുങ്ങുന്നത്.
തുടർച്ചയായ മൂന്നാം തവണയാണ് യു.പ്രതിഭ കായംകുളം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. എം. ലിജുവാണ് യുഡിഎഫ് സ്ഥാനാർഥി. അങ്ങേയറ്റം മനസിനെ വിഷമിപ്പിക്കുന്ന പരാമർശമാണ് യുഡിഎഫ് നേതാവില്‍ നിന്നുണ്ടായതെന്ന് യു.പ്രതിഭ പറഞ്ഞു. വാർത്താസമ്മേളനത്തിനിടെ പ്രതിഭ കരഞ്ഞു. യുഡിഎഫ് നേതാവിന്റെ പരാമർശത്തിനെതിരെ പോലീസിനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കുമെന്ന് എംഎല്‍എ പറഞ്ഞു.
SUMMARY: U. Pratibha says legal action will be taken against misogynistic remarks















