ഇസ്ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി വിലക്കിയ നടപടി നീട്ടി പാകിസ്ഥാൻ. മെയ് 24 വരെയാണ് ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. മുൻകാല നിയന്ത്രണം വ്യാഴാഴ്ച അവസാനിക്കാനിരിക്കിയാണ് വിലക്ക് നീട്ടിയത്. 2025 ഏപ്രിൽ 24 മുതൽ പാകിസ്ഥാൻ ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുക.
കറാച്ചി, ലാഹോർ ഉള്‍പ്പെടെയുള്ള ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയനുകള്‍ക്കും ഇത് ബാധകമാണ്. നേരത്തെ നീട്ടിയ വിലക്ക് ഏപ്രില്‍ 24-ന് അവസാനിക്കാനിരിക്കെയാണ് പുതിയ നീക്കം. പുതിയ വ്യോമപരിധി വിലക്ക് 800-ലധികം വിമാന സർവീസുകളെ ബാധിക്കും. കഴിഞ്ഞ വർഷം കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യൻ വിമാനങ്ങള്‍ക്ക് പാകിസ്ഥാൻ വ്യോമപരിധി അടച്ചത്. തുടർന്ന് ഇന്ത്യയും സമാനമായ വിലക്ക് പാകിസ്ഥാൻ വിമാനങ്ങള്‍ക്കുമേല്‍ ഏർപ്പെടുത്തിയിരുന്നു.
വിമാനങ്ങള്‍ കറങ്ങി പോകേണ്ടി വരുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ യാത്രാസമയം 15 മിനിറ്റ് മുതല്‍ മണിക്കൂറുകള്‍ വരെ വർദ്ധിക്കും. ഇന്ധനച്ചെലവ് ഉയർന്നതും വിമാനക്കമ്പനികള്‍ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. നിലവില്‍ പശ്ചിമേഷ്യയില്‍ നടക്കുന്ന യുദ്ധ സാഹചര്യങ്ങളും വിമാനക്കമ്പനികള്‍ക്ക് തിരിച്ചടിയാണ്. ഈ വിലക്ക് മൂലം 4,000 കോടി രൂപയുടെ നഷ്ടം പ്രതിവർഷം ഉണ്ടാകുന്നുവെന്നാണ് വിലയിരുത്തല്‍.
SUMMARY: Pakistan extends ban on Indian flights; airspace to be closed for a month















