തിരുവനന്തപുരം: നിയമസഭ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ആരോപണത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പരാതിയില്‍ കേസെടുത്ത് പോലീസ്. ഹരിയാന സ്വദേശി ഗൗരവ് കുമാറിനെതിരെയാണ് തിരുവനന്തപുരം കണ്‍ട്രോമെന്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കൊടിക്കുന്നില്‍ സുരേഷ് 1.60 കോടി രൂപ വാങ്ങിയെന്നായിരുന്നു ആരോപണം. മഹിളാ കോണ്‍ഗ്രസ് മുൻ സംസ്ഥാന ജനറല്‍ സെക്രട്ടറി സുചിത്ര ദേവിയില്‍ നിന്നും ഏഴ് കോടി രൂപയോളം തട്ടിയെടുത്തെന്ന പരാതിയിലായാണ് ആരോപണം ഉയർന്നത്.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ പ്രിയങ്ക ഗാന്ധിക്കും കെ.സി വേണുഗോപാലിനും കൊടിക്കുന്നില്‍ സുരേഷിനുമെതിരെയാണ് സുചിത്ര ദേവിയുടെ ഭര്‍ത്താവ് ഗൗരവ് കുമാര്‍ ആരോപണം ഉന്നയിച്ചത്. സോണിയാഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വസതിയില്‍ വെച്ചാണ് പണം കൈമാറിയതെന്നും പരാതിക്കാരി ആരോപിക്കുന്നു.
SUMMARY: Allegation of extortion by promising assembly seat; Police register case on Kodikunnil Suresh’s complaint
















