കൊളംബോ: ശ്രീലങ്കയിൽ മുതിര്‍ന്നവര്‍ക്കായുള്ള സംരക്ഷണ കേന്ദ്രത്തിൽ തീപിടിത്തത്തിൽ 12 പേർ മരിച്ചു. ഏഴുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. കൊളംബോയിൽ നിന്നും ഏകദേശം 65 കിലോമീറ്റർ തെക്കുകിഴക്കായി കലുതാര ജില്ലയിലെ അങ്കുരുവത്തോട്ടുളള ‘മാവ്പിയ സെവന എൽഡർലി കെയർ ഹോമിൽ’ വൈകുന്നേരം 5:30 ഓടെയായിരുന്നു അപകടം.
A devastating fire at a care home for elderly residents and people with intellectual disabilities in Sri Lanka has left 12 dead and at least two missing. Eight people were injured, while 51 residents were evacuated. Authorities are investigating the cause of the blaze.… pic.twitter.com/hFOjQtyYD7
— India Today Global (@ITGGlobal) June 4, 2026
സംഭവത്തിൽ കെയർ ഹോം മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു.ഫോറൻസിക് വിദഗ്ധർ അവശിഷ്ടങ്ങൾക്കിടയിൽ നടത്തിയ പരിശോധനയിൽ ഏഴ് കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ 12 ആയി ഉയർന്നത്.
പ്രായമായ താമസക്കാർക്ക് പുറമേ, മാനസിക പ്രശ്‌നങ്ങളുള്ള ചെറുപ്പക്കാരെയും കെയർ ഹോമിൽ താമസിപ്പിച്ചിരുന്നു. മരിച്ചവരിൽ 17 വയസുള്ള ഒരു ആൺകുട്ടിയും ഉൾപ്പെടുന്നുണ്ട്. 70ഓളം പ്രായമായ അന്തേവാസികളാണ് കെയർ ഹോമിൽ ഉണ്ടായിരുന്നത്.
ക്ഷപ്പെടുത്തിയ 51 താമസക്കാരെയും ജീവനക്കാരെയും അടുത്തുള്ള ഒരു സർക്കാർ സ്ഥാപനത്തിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു. പരുക്കേറ്റ 7 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
SUMMARY: Fire breaks out at nursing home in Sri Lanka; 12 people die
















