ആലപ്പുഴ: ആലപ്പുഴയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന് വെട്ടേറ്റു. ഹരിപ്പാട് കാർത്തികപ്പള്ളിയിലാണ് സംഭവം. ക്വട്ടേഷന്‍ സംഘമാണ് ആർഎസ്‌എസ് പ്രവർത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇന്നലെ രാത്രി പുളിക്കീഴ് ജംഗ്ഷന് സമീപത്തുവെച്ചായിരുന്നു സംഭവം. ആര്‍എസ്‌എസ് പ്രവര്‍ത്തകനായ വിഷ്ണു എ പിക്കാണ് വെട്ടേറ്റത്. ആക്രമണത്തില്‍ ഇയാളുടെ കൈകള്‍ അറ്റുതൂങ്ങിയ നിലയിലായിരുന്നു.
മാത്രമല്ല കാലിനും തലയ്ക്ക് പിൻഭാഗത്തും വെട്ടേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ വിഷ്ണു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഫെബ്രുവരിയില്‍ നടന്ന തോക്ക് ചൂണ്ടിയുള്ള ആക്രമണത്തിൻ്റെ തുടർച്ചയാണ് ഇന്നലെ നടന്ന ആക്രമണം. കാര്‍ത്തികപ്പളളി വലിയകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അക്രമി സംഘം തോക്കുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
ഇവരെ പ്രതിരോധിക്കാന്‍ മുന്നില്‍ നിന്നയാളാണ് വിഷ്ണു. ഇതിന്റെ വൈരാഗ്യമാണ് ഇന്നലത്തെ ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് 6 പേർക്കെതിരെ കേസെടുത്തു. ഇവർ സ്ഥിരം ക്രിമിനലുകളാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്ന് തൃക്കുന്നപ്പുഴ പോലീസ് പറഞ്ഞു.
SUMMARY: RSS worker hacked to death in Alappuzha; Police register case against six people
















