ഡൽഹി: ഫുക്കെട്ട്-ഡല്‍ഹി വിമാനത്തിൻ്റെ ക്യാപ്റ്റൻ കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന്, എയർ ഇന്ത്യ തങ്ങളുടെ ഗ്രൂപ്പിലെ എല്ലാ പൈലറ്റുമാർക്കും നിലവിലെ ചട്ടപ്രകാരം നിരോധിച്ചിട്ടുള്ള ലഹരിവസ്തുക്കള്‍ക്കോ മരുന്നുകള്‍ക്കോ എതിരെയുള്ള നിർബന്ധിത പരിശോധന പ്രഖ്യാപിച്ചു. നിയമപ്രകാരം അനുവദനീയമല്ലാത്ത ലഹരി പദാർത്ഥങ്ങളോ മരുന്നുകളോ പൈലറ്റുമാർ ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് ഈ കർശന നടപടി.
കഴിഞ്ഞ ഓഗസ്റ്റ് നാലിന് ഡല്‍ഹി വിമാനത്തിലുണ്ടായ അപകടത്തില്‍പ്പെട്ട പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എയർ ഇന്ത്യയുടെ ഈ നിർണ്ണായക തീരുമാനം. ഗുഡ്ഗാവിലെ കേന്ദ്രത്തില്‍ പരിശീലനം നടക്കുമ്പോള്‍ തന്നെ പരിശോധനകളും ഉണ്ടായിരിക്കും. നിലവില്‍ സർവീസിലുള്ള പൈലറ്റുമാർക്കും ഡല്‍ഹി-എൻ.സി.ആറിന് പുറത്തുള്ളവർക്കും അവർ എത്തുന്ന നഗരങ്ങളിലെ എയർ ഇന്ത്യ ഓഫീസുകളില്‍ വെച്ച് പരിശോധന നടത്താൻ സൗകര്യം ഒരുക്കും.
യാത്രാ സുരക്ഷയിലും പ്രൊഫഷണലിസത്തിലും ഉയർന്ന നിലവാരം പുലർത്തുന്നതിനും യാത്രക്കാർക്ക് പൂർണ്ണ ആശ്വാസം നല്‍കുന്നതിനുമുള്ള പ്രതിബദ്ധതയാണ് ഈ നടപടിയിലൂടെ വ്യക്തമാക്കുന്നതെന്ന് കമ്പനി അധികൃതർ ഇ-മെയിലില്‍ അറിയിച്ചു.
SUMMARY: The company has issued a directive to conduct mandatory drug tests for all pilots in the Air India Group















