ബെംഗളൂരു: സംസ്ഥാനത്ത് എസ്.ഐ.ആർ നടപടികള്‍ക്ക് തുടക്കമായതിന് പിന്നാലെ വോട്ടവകാശം നഷ്ടപ്പെടുന്നവർക്ക് സർക്കാർ ആനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുന്നറിയിപ്പ് നൽകി. വോട്ടവകാശം എന്നത് ജീവിക്കാനുള്ള അവകാശമാണെന്നും അതുകൊണ്ട് വോട്ടർപട്ടികയിൽ തങ്ങളുടെ പേരുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി ഓർമിപ്പിച്ചു. നേരത്തേ എസ്.ഐ.ആർ. നടത്തിയ ബംഗാളിൽ വോട്ടർപ്പട്ടികയിൽ ഇല്ലാത്തവരെ റേഷൻ ആനൂകുല്യങ്ങളിൽനിന്ന് ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിൽ മറ്റ് സംസ്ഥാനങ്ങളിലും സർക്കാർ ആനുകൂല്യങ്ങൾക്ക് വോട്ടർപ്പട്ടികയിൽ പേര് നിർബന്ധമാക്കുമെന്നും ശിവകുമാർ പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് എസ്.ഐ.ആർ. പ്രകാരമുള്ള വിവരശേഖരണം ചൊവ്വാഴ്ച ആരംഭിച്ചു. ജൂലൈ 29 വരെയാണ് കർണാടകയിൽ വീടുകയറിയുള്ള വിവരശേഖങ്ങൾ നടക്കുക.ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ.) വീടുകൾ തോറും സന്ദർശിച്ചാണ് വിവരങ്ങൾ ശേഖരിക്കുന്നത്. കരട് വോട്ടർപട്ടിക ഓഗസ്റ്റ് അഞ്ചിന് പ്രസിദ്ധീകരിക്കും. അന്തിമപട്ടിക ഒക്ടോബർ ഏഴിന് പ്രസിദ്ധീകരിക്കും.
കര്‍ണാടകയ്ക്ക് പുറമെ മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഡല്‍ഹി, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും എസ്‌ഐആര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അഞ്ചു സംസ്ഥാനങ്ങളിലായി ഏകദേശം 19.78 കോടി വോട്ടര്‍മാരെയാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. കര്‍ണാടകയില്‍ 5.55 കോടി, മഹാരാഷ്ട്രയില്‍ 9.86 കോടി, ജാര്‍ഖണ്ഡില്‍ 2.64 കോടി, ഡല്‍ഹിയില്‍ 1.48 കോടി, മേഘാലയയില്‍ 23.43 ലക്ഷം വോട്ടര്‍മാരാണുള്ളത്.
SUMMARY: Those who lose their voting rights will lose government benefits; Chief Minister DK Shivakumar wants everyone to participate in the SIR process
















