ലാഹോര്‍: സ്വകാര്യ ട്യൂഷന് കേന്ദ്രത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 14 കുട്ടികള്‍ക്ക് ദാരുണാന്ത്യം. പാകിസ്ഥാനിലെ ലാഹോറിലുള്ള കഹ്ന നാവു എന്ന പ്രദേശത്താണ് അപകടം. ഇരുപതോളം കുട്ടികള്‍ക്ക് അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഒരു അധ്യാപികയ്ക്കും പരിക്കുണ്ട്. ഇവര്‍ സമീപത്തെ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ്.
لاہور میں اپنے پیارے بچوں کو کھونے والے والدین غم سے نڈھال
لاہور: کاہنہ میں ٹیوشن سینٹر کی چھت گرگئیلاہور:14بچےجاں بحق،متعددکی حالت تشویشناک،ہلاکتوں میں اضافےخدشہ
Lahore Kahna incident #Kahna
#Lahore #HeatWave pic.twitter.com/n7b7tgVYO3— Sumair jamil (@sumair_shah123) June 30, 2026
ലാഹോറിലെ കിഴക്കന്‍ മേഖലയിലുള്ള നഗരത്തിലാണ് സംഭവം. നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലായിരുന്ന ട്യൂഷന് നടത്തിയിരുന്നത്. ഏഴിനും 13നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ഇവിടെ പഠിക്കാന്‍ വന്നിരുന്നത്. ഇതുവരെ പതിനാല് മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ലാഹോര്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഫൈസല്‍ കമ്രാനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തകർന്ന സ്ഥലത്ത് നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ നിലവിൽ തെളിവുകൾ ശേഖരിച്ചുവരികയാണ്.
SUMMARY: Roof of tuition center collapses in Pakistan; 14 school students die
















