തിരുവനന്തപുരം: വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നാഗർകോവില്‍ സ്വദേശിനിയായ വിഘ്നേശ്വരി (27)യാണ് മരിച്ചത്. നാഗരാജൻ-കല ദമ്പതികളുടെ മകളായ വിഘ്നേശ്വരിയും ഭർത്താവും രണ്ട് വർഷം മുമ്പാണ് വിവാഹിതരായത്. ദമ്പതികള്‍ക്ക് മക്കളില്ലായിരുന്നു. ഇതിന്റെ പേരില്‍ വിഘ്നേശ്വരി മാനസിക വിഷമത്തിലായിരുന്നുവെന്നാണ് ഭർത്താവിന്റെ കുടുംബത്തിന്റെ വിശദീകരണം.
വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിക്കിടക്കുകയായിരുന്നുവെന്ന് ഭർത്താവിന്റെ പിതാവ് ചന്ദ്രൻ പോലീസിനോട് പറഞ്ഞു. നിരവധി തവണ ഫോണ്‍ വിളിച്ചിട്ടും മറുപടി ലഭിക്കാത്തതിനെ തുടർന്ന് അയല്‍വാസിയുടെ സഹായത്തോടെ ജനല്‍ച്ചില്ല് തകർത്ത് അകത്തേക്ക് നോക്കിയപ്പോഴാണ് വിഘ്നേശ്വരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
രണ്ട് ദിവസം മുമ്പാണ് ദമ്പതികളുടെ രണ്ടാം വിവാഹ വാർഷികം കഴിഞ്ഞതെന്നും കുടുംബത്തില്‍ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ചന്ദ്രൻ മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. അതേസമയം, വിഘ്നേശ്വരി ഭർതൃവീട്ടില്‍ അധിക്ഷേപം നേരിട്ടിരുന്നതായും ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യം എന്താണെന്ന് അറിയില്ലെന്നും യുവതിയുടെ സഹോദരൻ ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് വിഘ്നേശ്വരിയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തുകയാണ്.
SUMMARY: Woman found dead in husband’s house
















