കാസറഗോഡ്: കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സ്ത്രീ സൗജന്യ യാത്രയിൽ പ്രതിസന്ധിയിലായ കാസറഗോഡ് ജില്ലയിലെ സ്വകാര്യ ബസ്സുകൾ സൂചന പണിമുടക്കിലേക്ക്. ജൂലൈ ആറിന് ജില്ലയിലെ ബസ്സുകൾ പണിമുടക്കും.
കെഎസ്ആർടിസി ഓർഡിനറി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകിയതിനെത്തുടർന്ന് കെഎസ് ആർ ടി സി റെഗുലർ സർവീസ് നടത്തുന്ന റൂട്ടുകളിൽ ഡീസലടിക്കാൻ പോലും പണം ലഭിക്കുന്നില്ലെന്നും മറ്റിടങ്ങളിൽ പ്രതിദിന വരുമാനത്തിൽ 1500 രൂപ മുതൽ 3000 രൂപ വരെ കുറവുണ്ടായെന്നും ബസ് ഉടമകൾ പറയുന്നു. പ്രതിസന്ധി രൂക്ഷമായതോടെയാണ് കാസറഗോഡ് ജില്ലയിൽ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ്റെ നേതൃത്വത്തിൽ സൂചന പണിമുടക്ക് നടത്തുന്നത്. ജുലൈ ആറിന് ജില്ലയിലെ മുഴുവൻ ബസ്സുകളും സർവീസ് നിർത്തിവെക്കും.
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്തുന്നതിനെതിരെ സ്വകാര്യ ബസുടമകൾ നേരത്തെ രംഗത്തെത്തിയിരുന്നു. കേരളത്തിലെ പൊതുഗതാഗത സംവിധാനത്തിന്റെ പൂർണമായ തകർച്ചയ്ക്ക് വഴിതെളിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ മുന്നറിയിപ്പ് നൽകിയിരുന്നു.കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുമായി സൗജന്യയാത്ര അനുവദിച്ചുകൊണ്ടാണ് യുഡിഎഫ് സര്‍ക്കാര്‍ പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയത്.
SUMMARY: Services disrupted due to Priyadarshini; Private buses in Kasaragod district to strike on Monday
















