മയാമി: ഇംഗ്ലണ്ട് ഫിഫ ലോകകപ്പിന്റെ സെമി ഫൈനലില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ നോര്‍വേയെ ഒന്നിനെതിരെ രണ്ട് ഗോളിന് മറികടന്നാണ് ഇംഗ്ലണ്ട് അവസാന നാലിലെത്തിയത്. ജൂഡ് ബെല്ലിങ്ങാമിന്റെ ഇരട്ട ഗോളാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്.
ഒരു ഗോളിന് പിന്നില്‍ നിന്ന് ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയിരുന്നു. പിന്നീട് എക്‌സ്ട്രാ ടൈമിലാണ് ഇംഗ്ലണ്ട് വിജയഗോള്‍ നേടിയത്. ആന്‍ഡ്രിയാസ് ഷെല്‍ഡെറൂപിന്റെ വകയായിരുന്നു നേര്‍വേയുടെ ഗോള്‍. അർജന്റീന – സ്വിറ്റ്‌സർലൻഡ് ക്വാർട്ടർ വിജയികളെ സെമിയിൽ ഇംഗ്ലണ്ട് നേരിടും.
മത്സരത്തിന്റെ തുടക്കം മുതൽ ഇംഗ്ലണ്ട് പ്രതിരോധത്തിലായിരുന്നു. 36-ാം മിനിറ്റിൽ ആൻഡ്രിയാസ് ഷെല്‍ഡെറൂപിന്റെ അപ്രതീക്ഷിതവും മനോഹരവുമായ ഒരു ലോങ് റേഞ്ചർ ഷോട്ട് ഇംഗ്ലണ്ടിന്റെ വലയിൽ പതിച്ചപ്പോൾ ഇംഗ്ലണ്ട് ആരാധകർ നിശബ്ദരായി. ഒരു ഗോളിന് പിന്നിൽ നിന്ന ഇംഗ്ലണ്ടിന് തിരിച്ചുവരാൻ ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ആന്റണി ഗോർഡന്റെ പാസ് സ്വീകരിച്ച് ജൂഡ് ബെല്ലിങ്ഹാം ഇംഗ്ലണ്ടിന് സമനില സമ്മാനിച്ചു. ഇതോടെ മത്സരത്തിന്റെ ഗതി മാറി. ഗോൾ വഴങ്ങിയതോടെ കൂടുതൽ ഉണർന്നുകളിച്ച ഇംഗ്ലണ്ട് ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള ഇഞ്ചുറി ടൈമിൽ(45 +2 ) ഗോൾ മടക്കി. ആന്തണി ഗോർഡന്റെ നീക്കമാണ് ഗോളിൽ കലാശിച്ചത്. പന്തുമായി മുന്നേറി ഗോർഡൻ നൽകിയ ക്രോസ് ബെല്ലിങ്ങാം വലയിലെത്തിച്ചു. ഇംഗ്ലണ്ട് ഒപ്പത്തിനൊപ്പം. പിന്നാലെ ബെല്ലിങ്ങാമിന്റെ പാസിൽ നിന്ന് ഹാരി കെയ്ൻ ഒരു ലോബിലൂടെ വലകുലുക്കിയെങ്കിലും ഓഫ്‌സൈഡായി. 55 ാം മിനിറ്റിൽ ടോർബോൺ ഹെഗ്ഗെം ഇംഗ്ലിഷ് വല ചലിപ്പിച്ചെങ്കിലും വാർ പരിശോധനയിൽ റഫറി ഗോൾ നിഷേധിച്ചു. ശേഷം മത്സരം നിശ്ചിത സമയത്ത് 1 -1 സമനിലയിൽ പിരിഞ്ഞതിനെ തുടർന്ന് എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. 93-ാം മിനിറ്റിലായിരുന്നു ജൂഡിന്റെ വിജയ ഗോൾ. മോർഗാൻ അടിച്ച പവർഫുൾ കിക്ക് നോർവേ ഗോൾകീപ്പർ നൈലാൻ തടഞ്ഞിട്ടു. റീ ബൗണ്ടായി വന്ന പന്ത് ബെല്ലിങ്ങാം വലയിലേക്ക് തട്ടിയിട്ടു. ഈ ലോകകപ്പിലെ താരത്തിന്റെ ആറാം ഗോൾ ആയിരുന്നു അത്.
SUMMARY: Bellingham’s double strike; England beats Norway to reach semi-finals
















