ഡൽഹി: പുറത്താക്കപ്പെട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡിസംബറില്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ തയാറെടുക്കുന്നതായി റിപ്പോർട്ട്. കീഴടങ്ങാനും അറസ്റ്റ് ഉള്‍പ്പെടെയുള്ള എന്ത് നടപടികള്‍ക്കും വിധേയയാകാനും താൻ തയാറാണെന്ന് ഷെയ്ഖ് ഹസീന വ്യക്തമാക്കി. മുതിർന്ന അവാമി ലീഗ് നേതാക്കളോടൊപ്പം കോടതിയില്‍ ഹാജരാകാനും ഹസീന തീരുമാനിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
അവാമി ലീഗ് പാർട്ടിയിലെ നേതാക്കളും പ്രവർത്തകരോടൊപ്പം താൻ സ്വമേധയാ ബംഗ്ലാദേശിലേക്ക് മടങ്ങി നിയമനടപടികള്‍ നേരിടുമെന്ന് ഹസീന പറഞ്ഞു. 2024-ല്‍ വിദ്യാർഥി പ്രക്ഷോഭത്തില്‍ ആരംഭിച്ച രാജ്യവ്യാപക പ്രതിഷേധങ്ങള്‍ രൂക്ഷമായതിനെ തുടർന്ന് വലിയ രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് ബംഗ്ലാദേശ് കടന്നുപോയത്. ഇതിന് പിന്നാലെയാണ് അധികാരത്തില്‍ നിന്ന് പുറത്തായ ഹസീന ഇന്ത്യയില്‍ അഭയം പ്രാപിക്കുകയായിരുന്നു.
ബംഗ്ലദേശില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദവി വഹിച്ച നേതാവാണ് ഷെയ്ഖ് ഹസീന. 2024 ലെ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് 20 വർഷത്തോളം നീണ്ട ഭരണത്തിനു വിരാമമിട്ട് അവർ ഇന്ത്യയില്‍ അഭയം തേടുകയായിരുന്നു. പ്രക്ഷോഭം അടിച്ചമർത്താൻ സ്വീകരിച്ച നടപടികളുടെ പേരില്‍ കഴിഞ്ഞ നവംബറില്‍ ബംഗ്ലദേശ് കോടതി ഹസീനയ്ക്കു വധശിക്ഷ വിധിച്ചു. എന്നാല്‍ തനിക്കെതിരായ എല്ലാ ആരോപണങ്ങളും ഹസീന നിഷേധിച്ചിട്ടുണ്ട്.
SUMMARY: “They might kill me, but I will return”: Sheikh Hasina says she will return to Bangladesh
















