തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ പരിശോധന നടത്തി മടങ്ങിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യഹർജിയെ ഹൈക്കോടതിയില്‍ ശക്തമായി എതിർത്ത് ഇ.ഡി. പരിശോധന കഴിഞ്ഞ് ഉദ്യോഗസ്ഥർ മടങ്ങുമ്പോഴാണ് വാഹനം തടഞ്ഞുനിർത്തി ആക്രമണം നടത്തിയത്.
അതിനാല്‍ ഇത് പെട്ടെന്നുണ്ടായ പ്രകോപനമല്ലെന്നും വ്യക്തമായ ഗൂഢാലോചന ഇതിനു പിന്നിലുണ്ടെന്നും ഇ.ഡി വ്യക്തമാക്കി. അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർക്ക് നേരെയുള്ള കടന്നാക്രമണങ്ങളെ നിസ്സാരമായി കാണരുതെന്നും ഇ.ഡി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. കേസില്‍ റിമാൻഡിലായ 24 സി.പി.എം പ്രവർത്തകർ 60 ദിവസത്തിലേറെയായി ജയിലില്‍ തുടരുകയാണ്.
തിരുവനന്തപുരം സെഷൻസ് കോടതി രണ്ട് തവണ ഇവരുടെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതികള്‍ കൂട്ടത്തോടെ ഹൈക്കോടതിയെ സമീപിച്ചത്. 5-ാം പ്രതി ശ്രീജിത്ത്, 7-ാം പ്രതി അനില്‍കുമാർ, ഷഫീഖ്, കിരണ്‍, നിഷാദ്, ജീവൻ ഉള്‍പ്പെടെ 7 പേരാണ് ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്.
SUMMARY: Case regarding the attack on ED officials: ED opposes the accused’s bail plea in the High Court
















