ബെംഗളൂരു: കാവേരി ജലം തമിഴ്നാടിന് വിട്ടുനൽകുന്നതിനെതിരായ പ്രതിഷേധവുമായി കന്നഡ അനുകൂല നേതാവ് വാട്ടാല്‍ നാഗരാജ് പ്രഖ്യാപിച്ച കർണാടക ബന്ദ് സമ്പൂർണ്ണമായി ബാധിക്കാനിടയില്ലെന്ന് പോലീസ് വ്യക്തമാക്കിയെങ്കിലും, പ്രതിഷേധ പരിപാടികളിൽ നിന്ന് പിന്മാറില്ലെന്ന് വാട്ടാൾ നാഗരാജ് അറിയിച്ചു.
കാവേരി ജലവിഹിതവുമായി ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് സമരം. രാവിലെ 11 മണിക്ക് ബെംഗളൂരു ടൗൺഹാളിൽ നിന്ന് ഫ്രീഡം പാർക്കിലേക്കാണ് പ്രതിഷേധ മാർച്ച് നടത്തുന്നത്. കാവേരി വിഷയത്തിൽ കർണാടകയുടെ താൽപര്യം സംരക്ഷിക്കണമെന്നും തമിഴ്നാടിന് അധികമായി വെള്ളം വിട്ടുനൽകരുതെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.
അതേസമയം, പ്രവീൺ ഷെട്ടിയുടെ നേതൃത്വത്തിലുള്ള കന്നഡ സംഘടനകളും സാ.റാ. ഗോവിന്ദുവും സമ്പൂർണ ബന്ദിൽ നിന്ന് വിട്ടുനിൽക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് പൂർണമായ അടച്ചിടൽ ഉണ്ടാകില്ലെന്നാണ് പോലീസ് വിലയിരുത്തൽ.
പ്രതിഷേധ മാർച്ച് നടക്കുന്ന പ്രദേശങ്ങളിൽ ഗതാഗത നിയന്ത്രണവും അധിക പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നഗരത്തിലെ സ്കൂളുകൾ, ഓഫീസുകൾ, കടകൾ, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവ സാധാരണ നിലയിൽ പ്രവർത്തിക്കുമെന്നാണ് നിലവിലെ വിവരം.
SUMMARY: Karnataka bandh; Protest led by Vattal Nagaraj today
















