ചണ്ഡീഗഡ്: ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോള്‍. 20 വർഷത്തെ തടവിന് വിധിച്ച റാം റഹീമിന് ലഭിക്കുന്നത് ഇത് പതിനേഴാമത്തെ പരോളാണ്. ഇത്തവണ 21 ദിവസത്തെ പരോളാണ് ഇയാള്‍ക്ക് ലഭിച്ചിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. 2017-ല്‍ ആണ് ബലാത്സംഗ കേസില്‍ ഗുർമീത് അഴിക്കുള്ളിലാകുന്നത്. 2026-ല്‍ മാത്രം ഇത് മൂന്നാം തവണയാണ് പരോള്‍ ലഭിക്കുന്നത്.
കഴിഞ്ഞ ജനുവരി 5-ന് ഷാ സത്നാം സിങ്ങിന്റെ ജന്മവാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് 40 ദിവസത്തെ പരോള്‍ ആണ് ലഭിച്ചത്. പിന്നീട് മെയ് മാസത്തില്‍ ഇയാള്‍ വീണ്ടും പരോളില്‍ ഇറങ്ങിയിരുന്നു. ഇതുവരെ 3,193 ശിക്ഷാ ദിവസങ്ങളില്‍ 406 ദിവസവും ജയിലിന് പുറത്താണ് ചെലവഴിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. രണ്ട് വനിതാ അനുയായികളെ പീഡിപ്പിച്ച കേസിലാണ് സി.ബി.ഐ. പ്രത്യേക കോടതി ഗുർമീത് റാം റഹീം സിങ്ങിനെ 20 വർഷം തടവിന് ശിക്ഷിച്ചത്.
SUMMARY: Rape case convict Gurmeet Ram Rahim granted parole again
















