പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കെത്തിയ 16 വയസ്സുകാരിക്ക് 88 കാരിയായ രോഗിയുടെ എക്സ്റേ മാറി നല്‍കിയ സംഭവത്തില്‍ ജീവനക്കാരനെതിരെ നടപടി. റേഡിയോളജി വിഭാഗത്തിലെ താല്‍ക്കാലിക ജീവനക്കാരനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
മെഡിക്കല്‍ കോളേജ് സൂപ്രണ്ട് നടത്തിയ അന്വേഷണത്തില്‍ വിതരണ കൗണ്ടറില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എക്സ്റേ മാറിവന്നിട്ടും ശ്രദ്ധിക്കാതെ ചികിത്സ നല്‍കിയ പള്‍മനോളജി വിഭാഗത്തിലെ ഡോക്ടർക്ക് കടുത്ത താക്കീതും നല്‍കിയിട്ടുണ്ട്.
ശ്വാസതടസ്സത്തെ തുടർന്ന് ചികിത്സയ്ക്കെത്തിയ പെണ്‍കുട്ടിയോട് ഡോക്ടർ നിർദേശിച്ചതനുസരിച്ചാണ് എക്സ്റേ എടുത്തത്. എന്നാല്‍ വിതരണ കൗണ്ടറില്‍ നിന്നും ലഭിച്ചത് വയോധികയുടെ എക്സ്റേ ആയിരുന്നു.
SUMMARY: Incident involving the handing over of the wrong X-ray at Konni Medical College: Temporary employee suspended
















