പിഴയടക്കാൻ ആവശ്യപ്പെട്ടതിൽ തർക്കം; റോഡിന് കുറുകെ ലോറി നിര്‍ത്തിയിട്ട് ഡ്രൈവര്‍ മുങ്ങി

ബെംഗളൂരു: പിഴ അടക്കാൻ പറഞ്ഞതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് നടുറോഡിൽ ലോറി നിർത്തിയിട്ട് താക്കോലുമായി ഡ്രൈവർ മുങ്ങി. ഇതോടെ നഗരത്തിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. നൈസ് റോഡിനും ഹൊസൂർ റോഡിനുമിടയിലാണ് സംഭവം. റോഡിന് കുറുകേ ലോറി നിർത്തിയശേഷമാണ് ഡ്രൈവർ താക്കോലുമായി പോയത്. ബുധനാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.
നാഗാലാൻഡ് രജിസ്ട്രേഷനിലുള്ള 16 ചക്രങ്ങളുള്ള ലോറിയാണ് ഗതാഗത റോഡിൽ തടസമുണ്ടാക്കിയത്. ലോറി നഗരത്തിലേക്ക് കടക്കുന്നത് ട്രാഫിക് പോലീസ് തടഞ്ഞതിനെ തുടർന്നാണിത്. വൈകീട്ട് നാലര മുതൽ രാത്രി എട്ടര വരെ വലിയ വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്കുള്ളതിനാലാണ് പോലീസ് ലോറി തടഞ്ഞത്. തുടർന്ന് ഇയാളോട് 2000 രൂപ പിഴ അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിൽ പ്രകോപിതനായാണ് ഇയാൾ റോഡിന് കുറുകെ ലോറി നിർത്തി താക്കോലുമായി കടന്നത്.
ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ലോറി മാറ്റാൻ ട്രാഫിക് പോലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ മറ്റൊരു ലോറിയുടെ താക്കോൽ ഉപയോഗിച്ചാണ് പോലീസ് ലോറി മാറ്റിയത്. താക്കോലുമായി മുങ്ങിയ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ಪೋಲೀಸರ ನಿರಂತರ ಮಿತಿ ಮೀರಿದ ಲಂಚಬಾಕತನದಿಂದ ಬೇಸತ್ತ ಬಡ ಲಾರಿ ಚಾಲಕ ತನ್ನ ಕೋಪ ತೋರಿಸಿದ್ದು ಹೀಗೆ..!👇
ಕೋನಪ್ಪನ ಅಗ್ರಹಾರ ನೈಸ್ ರಸ್ತೆ ಬಳಿ ಡ್ಯೂಟಿ ಮಾಡೋ ಈ ಪೊಲೀಸರಿಗೆ
ಸರ್ಕಾರ ಸಂಬಳ ಕೊಡ್ತಿಲ್ವ ಅಥವಾ ಕೊಡ್ತಿರೋದು ಸಾಕಾಗ್ತಿಲ್ವಾ..?@blrcitytrafficಇಂದೇ ಸರಿಪಡಿಸಿಕೊಂಡಿಲ್ಲವೆಂದರೆ
ಮುಂದೆ ಜನ ಮತ್ತಷ್ಟು ರೊಚ್ಚಿಗೇಳ್ತಾರೆ. pic.twitter.com/opvO0pjRVL— ಚೇತನ್ ಸೂರ್ಯ ಎಸ್ – Chethan Surya S (@Chethan_Surya_S) December 19, 2024
TAGS: BENGALURU | TRAFFIC DISRUPTED
SUMMARY: Bengaluru traffic disrupted for hours after lorry driver abandons 16-wheeler on NICE-Hosur road



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.