ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ അടുത്ത വർഷം ജൂണിൽ തുറക്കും

ബെംഗളൂരു: ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ അടുത്ത വർഷം ജൂണിൽ തുറക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഈ വർഷം അവസാനത്തോടെ തുറക്കാൻ ദേശീയ പാത വികസന അതോറിറ്റി പദ്ധതിയിട്ടിരുന്നെങ്കിലും നിരവധി കാരണങ്ങളാൽ വൈകുകയായിരുന്നു. കർണാടകയിലുള്ള ഹോസ്കോട്ടിനും കെജിഎഫിനും (ബേതമംഗല) ഇടയിലുള്ള 68 കിലോമീറ്റർ ഭാഗം അടുത്തിടെ എൻഎച്ച്എഐ തുറന്നിരുന്നു. പാതയിലൂടെ പ്രതിദിനം 1,600 മുതൽ 2,000 വരെ വാഹനങ്ങൾ കടന്നുപോകുന്നുണ്ടെന്നാണ് വിലയിരുത്തൽ.
കർണാടക, ആന്ധ്രാ പ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 260 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ പാത. 120 കിലോമീറ്റർ വേഗതയിൽ പാതയിലൂടെ സഞ്ചരിക്കാം. ചെന്നൈയ്ക്ക് സമീപമുള്ള ശ്രീപെരുമ്പുത്തൂർ വരെയാണ് അലൈൻമെന്റ്. കർണാടകയിൽ രണ്ട് ടോൾ പ്ലാസകളാണ് ഉണ്ടാകുക. മൂന്ന് ഘട്ടങ്ങളിലായാണ് കർണാടകയിലൂടെ കടന്നുപോകുന്ന എക്സ്പ്രസ് വേയുടെ നിർമാണം.
ദക്ഷിണേന്ത്യയിലെ ആദ്യ ഗ്രീൻഫീൽഡ് എക്സ്പ്രസ്വേ എന്നറിയപ്പെടുന്ന ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ പദ്ധതിയുടെ ചെലവ് 17,900 കോടി രൂപയാണ്. പദ്ധതി പൂർത്തിയാകുന്നതോടെ ബെംഗളൂരുവിനും ചെന്നൈയ്ക്കും ഇടയിലുള്ള യാത്രാ സമയം ഏഴ് മണിക്കൂറിൽ നിന്ന് വെറും മൂന്ന് മണിക്കൂറായി കുറയും. ബൈക്കുകൾ, ഓട്ടോറിക്ഷകൾ, ട്രാക്ടറുകൾ എന്നിവയ്ക്ക് എക്സ്പ്രസ് വേയിൽ അനുമതി ഉണ്ടായിരിക്കില്ല. പദ്ധതി ബെംഗളൂരുവിനും ചെന്നൈയ്ക്കും ഇടയിലുള്ള ബിസിനസ് വർധിപ്പിക്കുമെന്ന് നിലവിലുള്ള ഹൈവേയിലെ ഗതാഗതം കുറയ്ക്കുമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയിരുന്നു.
TAGS: BENGALURU CHENNAI EXPRESSWAY
SUMMARY: Bengaluru – chennai expressway to open by 2026



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.