കോഴിക്കോട് ലോ‍ഡ്ജ് കേന്ദ്രീകരിച്ച്‌ സെക്സ് റാക്കറ്റ്; രക്ഷപ്പെട്ടോടിയ 17കാരി പോലീസ് സ്റ്റേഷനില്‍ അഭയം തേടി


കോഴിക്കോട്: സെക്സ് റാക്കറ്റില്‍ നിന്നും രക്ഷപെട്ട പതിനേഴുകാരി പോലീസ് സ്റ്റേഷനില്‍ അഭയംതേടി. കോഴിക്കോട് നഗരമധ്യത്തില്‍ പ്രവർത്തിച്ചിരുന്ന സെക്സ് റാക്കറ്റില്‍ നിന്നാണ് അസം സ്വദേശിനിയായ പെണ്‍കുട്ടി രക്ഷപെട്ടത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനു സമീപത്തുള്ള കെട്ടിടം കേന്ദ്രീകരിച്ചാണ് അനാശാസ്യ പ്രവര്‍ത്തനം.

തന്നെ പ്രണയം നടിച്ചാണ് ഇവിടെ എത്തിച്ചതെന്നും അഞ്ച് പെണ്‍കുട്ടികള്‍ കൂടി പെണ്‍വാണിഭ കേന്ദ്രത്തിലുണ്ടെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. കഴിഞ്ഞ ദിവസമാണ് പതിനേഴുകാരി പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്നും രക്ഷപെട്ട് പോലീസ് സ്റ്റേഷനില്‍ അഭയം തേടിയത്. ഈ സമയത്താണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ ഉണ്ടായത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവ് പ്രണയം നടിച്ചാണ് തന്നെ കേരളത്തിലെത്തിച്ചത് എന്നാണ് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്.

കോഴിക്കോട്ടെ ലോഡ്ജില്‍ എത്തിച്ച ശേഷം പൂട്ടിയിട്ട് ഇടപാടുകാർക്ക് കാഴ്ച്ചവെക്കുകയായിരുന്നെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. ജുവനൈല്‍ ബോർഡിന് മുന്നില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. നിലവില്‍ ആരും കസ്റ്റഡിയിലായിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

TAGS :
SUMMARY : Sex racket centered around Kozhikode lodge; 17-year-old girl who escaped seeks shelter at police station


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!