ബെംഗളൂരു: നഗരത്തിൽ അമിതക്കൂലി ഈടാക്കിയ ഓട്ടോകൾ പിടിച്ചെടുക്കുന്നത് രണ്ടാം ദിനവും തുടർന്ന് ഗതാഗത വകുപ്പ്. ചൊവ്വാഴ്ച 56 ഓട്ടോ പിടിച്ചെടുത്തപ്പോൾ 183 ഡ്രൈവർമാർക്കെതിരെ കേസെടുത്തു.
തിങ്കളാഴ്ചയാണ് അമിതക്കൂലി ഈടാക്കുന്ന ഓട്ടോ ഡ്രൈവർമാർക്കെതിരായ നടപടി ഗതാഗത വകുപ്പ് കർശനമാക്കിയത്. ആദ്യദിനം നൂറിലേറെ വാഹനങ്ങൾ പിടിച്ചെടുക്കുകയും 268 കേസുകൾ റജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
പകൽക്കൊള്ളയാണ് നടക്കുന്നതെന്നും നടപടി സ്വീകരിക്കണമെന്നും ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പിടിച്ചെടുത്ത ഒരു ഓട്ടോയും ഇതുവരെ വിട്ടുകൊടുത്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. പിഴയൊടുക്കി വാഹനങ്ങൾ വിട്ടു കൊടുക്കണോ മറിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിക്കണോ എന്നതു സംബന്ധിച്ച് അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
SUMMARY: Authorities seize autos on day two of crackdown over fare overcharging.