കൊച്ചി: യാത്രക്കാർക്കായി ഹൈഡ്രജൻ ബസുകള്‍ നിരത്തിലിറക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമായി സിയാല്‍ ചരിത്രമെഴുതുന്നു. ഇതിനായി കേരള ഹൈഡ്രജൻ വാലി ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് വൈദ്യുതി മന്ത്രിയും അനെർട്ട് ഭരണസമിതി ചെയർമാനുമായ കെ. കൃഷ്ണൻകുട്ടിയും സിയാല്‍ ഡയറക്ടറും മന്ത്രിയുമായ അഡ്വ. പി. രാജീവും ധാരണാപത്രം കൈമാറി.
കേരള ഹൈഡ്രജൻ വാലി പദ്ധതിയുടെ ഭാഗമായി കൊച്ചി വിമാനത്താവളത്തില്‍ മൂന്ന് ഹൈഡ്രജൻ ഫ്യൂവല്‍ സെല്‍ ഇലക്‌ട്രിക് ബസുകള്‍ അവതരിപ്പിക്കും. ബസുകള്‍ വാങ്ങുന്നതിനായി ഓരോ ബസിനും പരമാവധി 2.90 കോടി രൂപ വീതം 8.7 കോടി രൂപയുടെ ധനസഹായം കേരള എച്ച്.വി.ഐ.സി ഫൗണ്ടേഷൻ നല്‍കും.
ഒരു വർഷത്തിനകം ബസുകള്‍ വാങ്ങാനാണ് ലക്ഷ്യമിടുന്നത്. ബസുകളുടെ ഉടമസ്ഥാവകാശം സിയാലിനായിരിക്കും. സിയാല്‍ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, കെ-എച്ച്.വി.ഐ.സി ഫൗണ്ടേഷൻ സി.എം.ഡി ഹർഷില്‍ ആർ. മീന, ഡോ. രഞ്ജിത് കൃഷ്ണ പൈ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
SUMMARY: Agreement to deploy hydrogen buses at Kochi International Airport














