ബെംഗളൂരു: മൈസൂരുവില്‍ കാവേരിനദിയില്‍ ഒഴുക്കിൽപ്പെട്ട് കാണാതായ വയനാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കാര്യമ്പാടി പെലച്ചിക്കല്‍ വീട്ടിൽ ഷാജഹാന്‍-നജ്മത്ത് ദമ്പതികളുടെ മകനും മൈസൂരു ബന്നൂർ റോഡിലെ നടനഹള്ളി വിദ്യാവികാസ് ലോ ഇൻസ്റ്റിറ്റ്യൂട്ടിലെ മൂന്നാം വർഷം നിയമ വിദ്യാർഥിയുമായ മുഹമ്മദ് ഷബിനാസ് (21) ആണ് മരിച്ചത്. വയനാട്ടില്‍ നിന്നുമെത്തിയ തുര്‍ക്കി ജീവന്‍ രക്ഷാ സമിതി പ്രവര്‍ത്തകര്‍ നടത്തിയ തിരച്ചലില്‍ ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത് .
ശ്രീരംഗപട്ടണത്തിനടുത്ത് കാവേരി നദിയില്‍ ചൊവ്വാഴ്ച വൈകീട്ടാണ് മുഹമ്മദ് ഷബിനാസിനെ കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം മീൻപിടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വെള്ളത്തിൽവീണ സുഹൃത്തിനെ രക്ഷിക്കുന്നതിനിടെ ഷബിനാസും പുഴയിൽ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ പ്രദേശവാസികളെ വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസും അഗ്നിരക്ഷാസേനയും സംഭവസ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും ഷബിനാസിനെ കണ്ടെത്താനായില്ല.
മൃതദേഹം കെആര്‍എസ് മെഡിക്കല്‍കോളേജിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടം നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിച്ച് കാര്യമ്പാടി ജുമാ മസ്ജിദില്‍ സംസ്കരിക്കും.
SUMMARY: Body of missing Malayali student found after being swept away in river in Mysuru















