ബെംഗളൂരു: ബെളഗാവിയിൽ പഞ്ചസാര ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. മാരാകുംബിയിലെ ഇനാംഗാർ ഷുഗർ ഫാക്ടറിയിൽ ബുധനാഴ്ചയാണ് സ്ഫോടനമുണ്ടായത്.മൂന്നു പേർ അന്നുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന അഞ്ചു പേർകൂടി ഇന്നലെ മരിച്ചു.
ബോയിലറിലെ വാൽവ് ചോർന്നാണ് അപകടമുണ്ടായത്. മുൻ മന്ത്രി ഡി.ബി.ഇനാംദാറുടെയും മുൻ രാജ്യസഭാ എംപി പ്രഭാകർ കോറെയുടെയും കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള ഫാക്ടറിയാണിത്. ഫാക്ടറി എൻജിനീയറിങ് വിഭാഗത്തിന്റെ 3 ജനറൽ മാനേജർമാർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
SUMMARY: Boiler explosion in Belagavi factory: Death toll rises to eight







