കൊച്ചി: വാഹനാപകടത്തെ തുടർന്ന് മസ്‌തിഷ്ക മരണം സംഭവിച്ച ജാസ്‌ലിയയയുടെ അവയവങ്ങള്‍ ദാനം ചെയ്യാൻ സമ്മതം അറിയിച്ച് കുടുംബം. ജാസ്‌ലിയയയുടെ കരള്‍, വൃക്കകള്‍, കോർണിയ എന്നിവയാണ് ദാനം ചെയ്യുക. കരള്‍ ആലുവ രാജഗിരി ആശുപത്രിയിലെ രോഗിക്കും വൃക്കകള്‍ അമൃത ആശുപത്രിക്കും കോട്ടയം മെഡിക്കല്‍ കോളേജിനും, നേത്രപടലം അങ്കമാലി ലിറ്റില്‍ ഫ്ലവർ ആശുപത്രിക്കും കൈമാറും.
ശനിയാഴ്ച രാത്രിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പെട്ടാണ് ജാസ്‌ലിയയ്ക്ക് ഗുരുതര പരുക്കേറ്റത്. കോളേജ് വിദ്യാർഥിയായ ജാസ്‌ലിയ പഠനത്തിന് പുറമേ, പാർട്ട് ടൈം ജോലിയും ചെയ്തിരുന്നു. ജോലി കഴിഞ്ഞ് മടങ്ങവേ ജാസ്‌ലിയയെ കാർ ഇടിക്കുകയായിരുന്നു. പോലീസുകാർ ചേർന്നാണ് ജാസ്‌ലിയയെ അങ്കമാലിയിലെ ആശുപത്രിയിലും തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിലും എത്തിച്ചത്. ഇന്ന് പുലർച്ചെ 6 മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ജാസ്‌ലിയയുടെ അച്ഛൻ്റെ അവയവം ദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു.
SUMMARY: Brain dead in a car accident; Jasliya returns to give new life to four people through organ donation
















