കുവൈത്ത്: രാജ്യത്തിന് നേരെയുണ്ടായ ശക്തമായ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ രണ്ട് കുവൈത്തി സൈനികർ കൊല്ലപ്പെട്ടു. കുവൈത്ത് നാവികസേനയിലെ സർജന്റ് വലീദ് മജീദ് സുലൈമാൻ, സർജന്റ് അബ്ദുല്‍അസീസ് അബ്ദുല്‍മൊഹ്‌സിൻ ദാഅ്ജല്‍ നാസർ എന്നിവരാണ് ദേശീയ ദൗത്യത്തിനിടെ വീരമൃത്യു വരിച്ചതെന്ന് പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
കുവൈത്ത് ആകാശപരിധി ലക്ഷ്യമാക്കി എത്തിയ വൻ വ്യോമാക്രമണ പരമ്പരയെ സായുധസേന വിജയകരമായി പ്രതിരോധിച്ചു. ഇതുവരെ 178 ബാലിസ്റ്റിക് മിസൈലുകളും 384 ഡ്രോണുകളും സൈന്യം വെടിവെച്ചിട്ടു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സൈന്യം അതീവ ജാഗ്രതയോടെ നിലയുറപ്പിച്ചിരിക്കുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
സൈനിക നടപടികള്‍ ആരംഭിച്ചതിന് ശേഷം കുവൈത്ത് സൈന്യത്തിലെ 27 പേർക്ക് പരുക്കേറ്റു. ഇവരില്‍ ഭൂരിഭാഗം പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. നിലവില്‍ രണ്ട് പേർ മാത്രമാണ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്. മറ്റുള്ളവർ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.
SUMMARY: Missile-drone attack; Two soldiers martyred in Kuwait
















