ന്യൂഡൽഹി: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ പ്രായപരിധി അനുസരിച്ച് നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ നീക്കം. ഇത് സംബന്ധിച്ച പുതിയ ബിൽ പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ അവതരിപ്പിക്കും. 8-12, 12-16, 16-18 എന്നിങ്ങനെ വിവിധ പ്രായപരിധികളായി തിരിച്ചായിരിക്കും നിയന്ത്രണങ്ങൾ കൊണ്ടുവരിക.
ഫെബ്രുവരിയിൽ തന്നെ പ്രായം അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയ കമ്പനികളുമായി കേന്ദ്രം പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു. കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അവരുടെ സ്വകാര്യതയ്ക്കും മാനസികാരോഗ്യത്തിനും മുൻഗണന നൽകുന്ന രീതിയിലാകും നിയമം നടപ്പിലാക്കുകയെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. ഡിജിറ്റൽ ലോകത്തെ അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാനുള്ള സുപ്രധാന ചുവടുവെപ്പായി ഈ ബിൽ മാറും.
സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളിൽ വലിയ രീതിയിലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ കൂടി കേട്ട ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
SUMMARY: Central government introduces new bill to restrict children’s use of social media















