കൊച്ചി: ടൗണ്‍ഷിപ് സന്ദര്‍ശന വിവാദത്തില്‍ സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിനെ ഫോണില്‍ വിളിച്ച് മമ്മൂട്ടി. അപമാനിച്ചതായി കണക്കാക്കേണ്ടെന്നും താങ്കളോട് മാത്രമായി പറഞ്ഞതാണ്, അതെങ്ങനെ പുറത്തുവന്നെന്ന് അറിയില്ലെന്നും അത് വെറും സ്വകാര്യസംഭാഷണമായി മാത്രം കണക്കാക്കിയാല്‍ മതിയെന്നും ഇത്രയും വലിയ വിവാദമാവുമെന്ന് കരുതിയില്ലെന്നും മമ്മൂട്ടി പറഞ്ഞുവെന്ന് റഫീഖ് അറിയിച്ചു.. രണ്ട് തവണയാണ് മമ്മൂട്ടി റഫീഖിനെ വിളിച്ചത്. വീഡിയോ കോള്‍ ഉള്‍പ്പടെ ചെയ്തു.
ഇന്നലെ മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ ഒപ്പം നടന്ന സിപിഐഎം ജില്ലാ സെക്രട്ടറിയോട് നീരസം പ്രകടിപ്പിച്ച മമ്മൂട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. കെ. റഫീഖിനോട് ‘നിങ്ങൾ എപ്പോഴും എന്റെയൊപ്പം നടന്നാൽ ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ’ എന്ന മമ്മൂട്ടിയുടെ ചോദ്യമാണ് വിവാദത്തിന് കാരണമായത്. ജനങ്ങളുടെ ടൗൺഷിപ്പ് എന്ന മമ്മൂട്ടിയുടെ പരാമർശവും അതൃപ്തിക്ക് കാരണമായി ഇതോടെ അദ്ദേഹത്തിനെതിരെ സൈബര്‍ ആക്രമണം രൂക്ഷമായി. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. ഇടത് സഹയാത്രികനായ മമ്മൂട്ടി, ജില്ലാ സെക്രട്ടറിയോട് ഇങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു എന്നായിരുന്നു വിമര്‍ശനം.
SUMMARY: ‘I didn’t insult him, I didn’t think that what I said in private would become such a big controversy’, Mammootty says on phone to K. Rafeeq















