തിരുവനന്തപുരം: സിഎംആർഎല്‍-എക്സാലോജിക്ക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടി. ഇ.ഡിക്ക് മുന്നില്‍ ഹാജരായി. ഭർത്താവ് പി.എ. മുഹമ്മദ് റിയാസിനൊപ്പമാണ് വീണ എത്തിയത്. വീണയോടെപ്പം അഭിഭാഷകയും എത്തിയിട്ടുണ്ട്. രാവിലെ 10.30 ഓടെയാണ് ചോദ്യംചെയ്യലിനായി കറുത്ത കാറില്‍ കറുത്ത മാസ്ക് അണിഞ്ഞാണ് വീണ എത്തിയത്.
വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് എന്ന കമ്പനി സിഎംആർഎല്ലുമായി നടത്തിയ അനധികൃത സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാനാണ് ചോദ്യംചെയ്യല്‍.
എൻഫോഴ്സ്മെൻ്റിന്റെ കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ഇവിടം ശക്തമായ പോലീസ് സുരക്ഷയിലാണ്. 2016 മുതല്‍ 2021 വരെ സിഎംആർഎല്ലില്‍ നിന്ന് വീണയ്‌ക്ക് രണ്ട് കോടി 78 ലക്ഷം ലഭിച്ചെന്നാണ് ഇ.ഡി കണ്ടെത്തല്‍.
ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അറിയാനുള്ള കാര്യങ്ങള്‍ ഇ.ഡി ചോദിച്ചറിയും. രേഖകള്‍ അഭിഭാഷകൻ വഴി ഹാജരാക്കാമെന്നും നേരിട്ട് എത്താൻ സാവകാശം വേണമെന്നും വീണ അറിയിച്ചെങ്കിലും ആവശ്യം ഉദ്യോഗസ്ഥർ തള്ളുകയായിരുന്നു. 2016 മുതല്‍ 2021 വരെ സിഎംആർഎല്ലില്‍ നിന്ന് വീണയ്‌ക്ക് രണ്ട് കോടി 78 ലക്ഷം ലഭിച്ചെന്നാണ് ഇ.ഡി കണ്ടെത്തല്‍.
സിഎംആർഎല്‍ എംഡി ശശിധരൻ കർത്ത അടക്കം ഒമ്പത് പേർക്കാണ് ആദ്യ ഘട്ടത്തില്‍ ഇ.ഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. ശശിധരൻ കർത്തയുടെ മക്കളും ഭാര്യയും കഴിഞ്ഞ ദിവസങ്ങളില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിരുന്നു.
SUMMARY: CMRL-Exology case; Veena T appears before ED
















