മെട്രോ ടിക്കറ്റ് നിരക്ക് വർധന; പ്രതിഷേധിച്ച് യാത്രക്കാരും പ്രതിപക്ഷ പാർട്ടികളും

ബെംഗളൂരു: നമ്മ മെട്രോയിലെ നിരക്ക് വർധനക്കെതിരെ പ്രതിഷേധിച്ച് യാത്രക്കാരും പ്രതിപക്ഷ പാർട്ടികളും. മറ്റ്‌ മെട്രോ നഗരങ്ങളെ അപേക്ഷിച്ച് നിലവിൽ ബെംഗളൂരു മെട്രോയിലാണ് ഏറ്റവുമധികം ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ഇത് യാത്രക്കാരോടുള്ള ദ്രോഹമാണെന്ന് ബിജെപിയും ജെഡിഎസും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ അഭിപ്രായപ്പെട്ടു. ഞായറാഴ്ച മുതലാണ് മെട്രോ ടിക്കറ്റ് നിരക്ക് വർധന പ്രാബല്യത്തിൽ വന്നത്. പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സ്വകാര്യ വാഹനങ്ങളെ നിരുത്സാഹപ്പെടുത്തുന്നതിനും പകരം നിരക്ക് വർധിപ്പിച്ചത് തീർത്തും നിരാശാജനകമാണെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക പറഞ്ഞു.

ഡൽഹി മെട്രോയിൽ 12 കിലോമീറ്റർ യാത്രയ്ക്ക് 30 രൂപ നൽകുമ്പോൾ, ബെംഗളൂരുവിൽ 60 രൂപയാണ് നൽകേണ്ടത്. പരമാവധി നിരക്ക് 60 രൂപയിൽ നിന്ന് 90 രൂപയായി ഉയർത്തിയിട്ടുമുണ്ട്. രാജ്യത്തെ മറ്റൊരു മെട്രോയും ഇത്രയും ഉയർന്ന നിരക്ക് ഈടാക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗതാഗതക്കുരുക്ക് ഒഴിവാക്കുമെന്ന കാരണത്താലാണ് പലരും ബസ് യാത്ര ഒഴിവാക്കി മെട്രോയെ ആശ്രയിക്കുന്നത്. എന്നാൽ നിരക്ക് വർധന എല്ലാവർക്കും ഇരുട്ടടിയായിരിക്കുകയാണെന്ന് യാത്രക്കാർ അഭിപ്രായപ്പെട്ടു. യാത്രക്കാരുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിന് ബി.എം.ആർ.സി.എൽ പ്രതിമാസ, ത്രൈമാസ, വാർഷിക പാസുകൾ അവതരിപ്പിക്കണം. ഇത് പൊതുഗതാഗത ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയും, ബി.എം.ആർ.സി.എല്ലിന് കുറഞ്ഞ ചെലവിലുള്ള പ്രവർത്തന മൂലധനം നൽകുകയും ചെയ്യുമെന്ന് ബെംഗളൂരു സെൻട്രൽ എംപി പി. സി. മോഹൻ പറഞ്ഞു.

TAGS: NAMMA METRO
SUMMARY: Commuters and opposition protest against metro fare hike

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വാതന്ത്ര്യദിനാഘോഷം: ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 15ന് ബെംഗളൂരുവിലെ വിവിധ റോഡുകളിൽ ഗതാഗത...

ഓണാവധി; കേരളത്തിലേക്ക് കര്‍ണാടക ആര്‍ടിസിയുടെ 150 സ്പെഷ്യല്‍ സർവീസുകൾ 

ബെംഗളൂരു: ഓണത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ഓഗസ്റ്റ് 22 മുതല്‍ ഉത്രാടത്തലേന്നു വരെ...

കോഴിക്കോട്ടെ ഹോട്ടലിൽ വിദേശ വനിത മരിച്ച നിലയിൽ

കോഴിക്കോട്: വിദേശ വനിതയെ കോഴിക്കോട്ടെ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി. കുടുംബസമേതം വിനോദയാത്രക്ക്...

എസ്കെകെഎസ് ആവലഹള്ളി സോണ്‍ ഓണാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ആവലഹള്ളി സോണ്‍  ഓണാഘോഷം മഹാദേവപുര എംഎൽഎ...

കേരളസമാജം ലാപ്ടോപ്പുകൾ വിതരണം ചെയ്തു

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കെ ആര്‍ പുരം സോണിന്റെ ആഭിമുഖ്യത്തില്‍ മിടുക്കരായ...

സ്വാതന്ത്ര്യദിനാഘോഷം: ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 15ന് ബെംഗളൂരുവിലെ വിവിധ റോഡുകളിൽ ഗതാഗത...

ഓണാവധി; കേരളത്തിലേക്ക് കര്‍ണാടക ആര്‍ടിസിയുടെ 150 സ്പെഷ്യല്‍ സർവീസുകൾ 

ബെംഗളൂരു: ഓണത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ഓഗസ്റ്റ് 22 മുതല്‍ ഉത്രാടത്തലേന്നു വരെ...

കോഴിക്കോട്ടെ ഹോട്ടലിൽ വിദേശ വനിത മരിച്ച നിലയിൽ

കോഴിക്കോട്: വിദേശ വനിതയെ കോഴിക്കോട്ടെ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി. കുടുംബസമേതം വിനോദയാത്രക്ക്...

എസ്കെകെഎസ് ആവലഹള്ളി സോണ്‍ ഓണാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ആവലഹള്ളി സോണ്‍  ഓണാഘോഷം മഹാദേവപുര എംഎൽഎ...

കേരളസമാജം ലാപ്ടോപ്പുകൾ വിതരണം ചെയ്തു

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കെ ആര്‍ പുരം സോണിന്റെ ആഭിമുഖ്യത്തില്‍ മിടുക്കരായ...

ഡി.സജിത് ബാബു കേരളത്തിന്‍റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: കേരളത്തിന്‍റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി ഡി.സജിത് ബാബുവിനെ നിയമിച്ചു....

എറണാകുളം സ്വദേശിയായ യുവാവിനെ കപ്പലില്‍ നിന്ന് കാണാതായി

കൊച്ചി: എറണാകുളം സ്വദേശിയായ യുവാവിനെ കപ്പലില്‍ നിന്ന് കാണാതായെന്ന് പരാതി. ഞാറയ്ക്കല്‍...

സ്കൂളുകളില്‍ ‘വന്ദേമാതരം’ നിര്‍ബന്ധമല്ല; ദേശീയഗാനം മാത്രം ഉള്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന് നിര്‍ദേശമില്ലെന്ന് സര്‍ക്കുലര്‍. പൊതുവിദ്യാഭ്യാസ...

Related Articles

Popular Categories