കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ‍്യമങ്ങളില്‍ വിഡിയോ പങ്കുവച്ചതിനു പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ കേസിലെ പ്രതിയായ ഷിംജിത മുസ്തഫയെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. നേരത്തെ വടകരയിലെ ബന്ധുവീട്ടില്‍ നിന്നും ഷിംജിത പിടിയിലായിരുന്നു.
ദീപക്കിന്‍റെ അമ്മ നല്‍കിയ പരാതിയില്‍ ആത്മഹത‍്യാ പ്രേരണക്കുറ്റം ചുമത്തിയാണ് നേരത്തെ ഷിംജിതയ്ക്കെതിരേ കേസെടുത്തിരുന്നത്. കോഴിക്കോട് ജില്ലാ കോടതിയില്‍ ഷിംജിത അഭിഭാഷകനായ നല്‍സണ്‍ ജോസ് മുഖേന മുൻകൂർ ജാമ‍്യാപേക്ഷ നല്‍കിയിരുന്നു. വിദേശത്തേക്ക് കടക്കാനുള്ള സാധ‍്യത കണക്കിലെടുത്ത് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.
SUMMARY: Deepak’s death; Shimjita sent to jail, court remands her for 14 days















