ബെംഗളൂരു: അങ്കോള – ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കും. തിരച്ചിലിനായി ഗോവയിൽ നിന്ന് ഡ്രഡ്ജർ പുറപ്പെട്ടു. ചൊവ്വാഴ്ച ഗോവ തീരത്തുനിന്ന് പുറപ്പെട്ട ഡ്രഡ്ജർ 38 മണിക്കൂറെടുത്താണ് ഷിരൂരിൽ എത്തുക. ഒഴുക്കിലും മണ്ണിളക്കി പരിശോധിക്കാവുന്ന ഡ്രഡ്ജറാണ് ഗോവയിൽ നിന്ന് എത്തിക്കുന്നത്.
പതിനഞ്ച് അടി താഴ്ച വരെ മണ്ണ് ഇളക്കാൻ ഈ ഡ്രഡ്ജറിന് സാധിക്കും. ഗോവയിൽ നിന്നു ഡ്രഡ്ജർ കൊണ്ടു വരാൻ ഉള്ള ചെലവ് പൂർണമായും കർണാടക സർക്കാരാണ് വഹിക്കുക. ഇതു സംബന്ധിച്ച് അർജുന്റെ കുടുംബത്തിനു മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പു നൽകിയിരുന്നു. ഒരു കോടി രൂപയാണ് ഡ്രഡ്ജറിന് ചെലവ് പ്രതീക്ഷിക്കുന്നത്.
ബുധനാഴ്ച വൈകീട്ടോടെ ഡ്രഡ്ജർ സംഭവസ്ഥലത്ത് എത്തിക്കാൻ സാധിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തിരച്ചിന്റെ അടുത്ത ഘട്ടം സംബന്ധിച്ച് ചർച്ചചെയ്യാൻ അതിന് ശേഷം ജില്ലാ ഭരണകൂടം യോഗം ചേരും. ഈശ്വർ മൽപെയുടെ സേവനം തുടർന്നും തിരച്ചിലിന് ഉപയോഗിക്കുന്നത് സംബന്ധിച്ചും യോഗത്തിൽ ചർച്ചചെയ്യും.
TAGS: ARJUN | LANDSLIDE
SUMMARY: Drudger for Arjun rescue mission to reach shirur soon