ടൊറന്റോ: ആഫ്രിക്കൻ കരുത്തരായ ഐവറികോസ്റ്റിനെ കീഴടക്കി ജര്‍മന്‍ പട. പകരക്കാരനായി ഇറങ്ങിയ ഡെനിസ് ഉൺഡാഫിന്റെ മികവിൽ ഇൻജുറി ടൈമിലെ ഗോളിലാണ് ജർമനി ജയമുറപ്പിച്ചത് (2–1). ആദ്യ പകുതിയുടെ 30ാം മിനിറ്റിൽ ക്യാപ്റ്റൻ ഫ്രാങ്ക് കെസ്സിക് നേടിയ ഗോളിൻ്റെ കരുത്തിൽ ഐവറികോസ്റ്റ് മത്സരത്തിൽ മത്സരത്തിൽ അട്ടിമറി സൃഷ്ടിക്കുമെന്ന് തോന്നിച്ചതാണ്. കളിയുടെ തുടക്കം മുതല്‍ മികച്ച ആക്രമണങ്ങൾ നടത്തി ജർമൻ ടീമിനെ വിറപ്പിച്ച ഐവറി കോസ്റ്റ്, ജർമൻ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുകയും ചെയ്തു. മത്സരത്തിൻ്റെ 68ാം മിനിറ്റ് വരെയും ജർമനിയെ കൊണ്ട് ഗോളടിപ്പിക്കാതിരിക്കാനും അവര്‍ക്ക് സാധിച്ചു.
ജർമനി ഒരു ഘട്ടത്തിൽ ലോകകപ്പിൽ ഞെട്ടിക്കുന്ന തോൽവിയിലേക്ക് നീങ്ങുമെന്ന് തോന്നിച്ചിടത്താണ് സ്ട്രൈക്കർ ഡെനിസ് ഉണ്ടാവിനെ ജർമൻ കോച്ച് നഗൽസ്മാൻ കളത്തിലിറക്കിയത്. 59ാം മിനിറ്റിൽ പകരക്കാരനായെത്തിയ ഉണ്ടാവ് കളിക്കാനിറങ്ങി 10 മിനിറ്റിനകം തന്നെ ഐവറികോസ്റ്റിൻ്റെ ഗോൾവല കുലുക്കി. ഒടുവിൽ ഇൻജുറി ടൈമിന്റെ നാലാം മിനിറ്റിൽ ഫെലിക്‌സ് മേച്ച നൽകിയ പാസ് കൃത്യമായി വലയിലേക്ക് തിരിച്ചുവിട്ട് ടീമിന് ജയവും സമ്മാനിച്ചു.
ജയത്തോടെ ഗ്രൂപ്പ് ഇയിൽ നിന്ന് ജർമനി നോക്കൗട്ടിലെത്തി. കിരീടം നേടിയ 2014 ലോകകപ്പിനു ശേഷം ഇതാദ്യമായാണ് ജർമനി ലോകകപ്പിന്റെ നോക്കൗട്ടിലേക്ക് മുന്നേറുന്നത്.
SUMMARY: Germany beat Ivory Coast 2-1 in injury time















