കണ്ണൂർ: തന്റെ രാഷ്ട്രീയ ജീവിതത്തിലെ കനല്‍വഴികളില്‍ നിഴലായി കൂടെനിന്ന പ്രിയ സഹപ്രവർത്തകന് കാപ്പാടൻ രമേശനെ സ്മരിച്ച് കെ.സുധാകരൻ എംപി. കോണ്‍ഗ്രസ് നിർമിച്ചു നല്‍കിയ കാപ്പാടൻ രമേശൻ സ്മാരക മന്ദിരത്തിന്റെ താക്കോല്‍ദാന ചടങ്ങില്‍ സംസാരിക്കവെയാണ് സുധാകരൻ വിതുമ്പിയത്.
“ഞാൻ ഇന്നും ജീവനോടെ ഇരിക്കുന്നുണ്ടെങ്കില്‍ അതിന് കാരണം കാപ്പാടൻ രമേശനാണ്. കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങളുടെ കാലത്ത് എന്റെ സംരക്ഷണം നൂറ് ശതമാനം ഉറപ്പാക്കിയ എന്റെ പ്രിയപ്പെട്ട സഹോദരനായിരുന്നു അവൻ,” സുധാകരൻ പറഞ്ഞു. നാടിന്റെ ശബ്ദമായിരുന്നു അവനെന്നും ഏത് പ്രശ്നത്തിനും പരിഹാരം കാണാൻ അവനുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം സുധാകരൻ പങ്കെടുത്ത ആദ്യ പൊതുപരിപാടിയായിരുന്നു ഇത്.
SUMMARY: I am still alive because of the protection of Kappadan Ramesan; K Sudhakaran
















