ന്യൂഡല്‍ഹി: ദുരന്തത്തിൽ വിറങ്ങലിച്ച നേപ്പാളിന് സഹായഹസ്തവുമായി ഇന്ത്യ. 10 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേന സി-130 ജെ പുറപ്പെട്ടു. ജിവന്‍ രക്ഷാ മരുന്നുകള്‍ അടക്കം അടിയന്തര. ദുരിതാശ്വാസ സാമഗ്രികളുമായാണ് ഇന്ത്യയുടെ വിമാനം പുറപ്പെട്ടത്. താല്‍ക്കാലിക ഷെല്‍ട്ടറുകളും പുതപ്പുകളും ജീവന്‍രക്ഷാ മരുന്നുകളും അടക്കം അടിയന്തര അവശ്യവസ്തുക്കളാണ് അയച്ചത്. 2015ലെ ഭൂകമ്പത്തിന് ശേഷം നേപ്പാൾ കണ്ട എറ്റവും വലിയ ദുരന്തമാണിത്.രക്ഷാദൗത്യത്തിന് തയാറായി വ്യോമസേനയുടെ ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍ രംഗത്തുണ്ട്. സി-17, സി-130ജെ, സി-295 വിമാനങ്ങള്‍ വ്യോമസേന സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്.
Neighbours. Friends. First Responders. 🇮🇳🇳🇵
In response to the devastating flash floods in Nepal, the #IAF has swiftly deployed a C-130J aircraft carrying 10 tonnes of essential relief materials and medical supplies.
Additional air effort by C-17 and C-130 aircraft will… pic.twitter.com/pB8ZcRF1Id
— Indian Air Force (@IAF_MCC) August 26, 2026
ഇന്ത്യയുടെ സമയോജിത സഹായത്തിന് നന്ദി നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷായും വിദേശകാര്യ മന്ത്രി ഷിസിർ ഖനാലും നന്ദി അറിയിച്ചു. പ്രളയദുരിതാശ്വാസത്തിന്റെ ഭാഗമായി നൽകിയ മാനുഷിക സഹായങ്ങൾക്കും മെഡിക്കൽ സാമഗ്രികളുടെ വിതരണത്തിനും ഇന്ത്യൻ സർക്കാരിനും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും നന്ദി അറിയിക്കുന്നതായി നേപ്പാൾ വിദേശകാര്യ മന്ത്രി ഷിസിർ ഖനാൽ സാമൂഹികമാധ്യമമായ എക്സിൽ കുറിച്ചു. ഈ ദുഷ്കരമായ വേളയിൽ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പ്രതികരണം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും കരുത്തിനെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
നേപ്പാളിലെ റസുവ ജില്ലയില്‍ ബുധനാഴ്ച രാവിലെയുണ്ടായ മിന്നല്‍ പ്രളയത്തെ തുടര്‍ന്നുള്ള മരണങ്ങള്‍ കുതിച്ചുയരുകയാണ്. അപകടത്തെ തുടര്‍ന്ന് ഇതുവരെ കാണാതായത് 400 ഓളം പേരെയാണ്. ഇതില്‍ 133 ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്നു. 19 പാലങ്ങളും 40 കിലോമീറ്റര്‍ റോഡും തകര്‍ത്ത പ്രളയത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ സൈന്യത്തിന്റെയടക്കം നേതൃത്വത്തില്‍ തുടരുകയാണ്.
SUMMARY: India with a helping hand; Air Force aircraft C-130J arrives in Nepal, thanks to India’s help Nepal PM and Foreign Minister
















