ദുബായ്: ഗൾഫിലേയ്ക്ക് ശക്തമായ വ്യോമാക്രമണം തുടർന്ന് ഇറാൻ. ഒമാനിലെ സോഹാറിൽ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ മരിച്ചു. പത്ത് ഇന്ത്യക്കാരടക്കം പതിനൊന്ന് പ്രവാസികൾക്ക് ആക്രമണത്തിൽ പരുക്കേറ്റു. മസ്കറ്റിൽ നിന്ന് 200 കിലോമീറ്റർ മാറിയുള്ള സോഹാർ വിലായത്തിലെ അൽ ഓഹി-യിൽ തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പിന് മുകളിൽ ഡ്രോൺ വീണായിരുന്നു അപകടം. പശ്ചിമേഷ്യയിൽ സംഘർഷം തുടങ്ങിയതിന് ശേഷം ആദ്യമായാണ് കരയിൽ വച്ച് ഇന്ത്യക്കാർ കൊല്ലപ്പെടുന്നത്. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ മന്ത്രാലയം അനുശോചനം അറിയിച്ചു.
പരുക്കേറ്റ അഞ്ചുപേർ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. ബാക്കിയുള്ളവർ പ്രാദേശിക ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണന്നും വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി അസീം മഹാജൻ അറിയിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.
SUMMARY: Indian nationals killed in drone strike in Oman; Ministry of External Affairs confirms
















