കെയ്റോ: ഇസ്രയേൽ-ഹമാസ് സംഘർഷങ്ങൾ അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവച്ച സമാധാന പദ്ധതിയുടെ ഭാഗമായി നടന്ന ആദ്യ ഘട്ട ചർച്ച അവസാനിച്ചു. ഈജിപ്ഷ്യന്‍ റിസോര്‍ട്ട് നഗരമായ ശറം അല്‍ ശൈഖിലാണ്ചർച്ച നടന്നത്. ഇസ്രയേലും ഹമാസും ബന്ദികളാക്കിയവരെ പരസ്പരം കൈമാറുന്നതിന് അവസരമൊരുക്കുന്നതില്‍ കേന്ദ്രീകരിച്ചാണ് ചര്‍ച്ചകളെന്ന് ഈജിപ്ത് ഇന്റലിജന്‍സ് സര്‍വീസുമായി ബന്ധപ്പെട്ട അല്‍-ഖഹേര ന്യൂസ് റിപോര്‍ട്ട് ചെയ്തു. ഈജിപ്ത്, ഖത്തർ മധ്യസ്ഥരുടെ സാന്നിധ്യത്തില്‍ അടച്ചിട്ട മുറിയില്‍ നടന്ന മണിക്കൂറുകൾ നീണ്ട ചർച്ചയിൽ ബന്ദികളുടെ മോചനവും കൈമാറ്റവും വിഷയമായതായാണ് റിപ്പോർട്ടുകൾ. ആദ്യ ദിന ചർച്ചകളിൽ യുദ്ധം അവസാനിപ്പിക്കാൻ ഇരുപക്ഷവും സമ്മതിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന കരാറിന്റെ ആദ്യഘട്ടം നടപ്പാക്കാനുള്ള ചർച്ചകളാണ് തുടരുന്നത്. ഇസ്രയേൽ-ഹമാസ് സംഘർഷം രണ്ട് വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ സമവായ ചർച്ച ലോകം പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നത്. ഇസ്രയേൽ ചാരസംഘടന മൊസാദിന്റെ പ്രതിനിധികളും ഈജിപ്തിലെത്തിയിരുന്നു.
ഇതുകൂടാതെ ഇസ്രയേൽ പ്രതിനിധിസംഘത്തിൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ വിദേശനയ ഉപദേഷ്ടാവ് ഒഫിർ ഫോക്, ബന്ദികളുടെ ചുമതലയുള്ള ഗാൽ ഹിർഷ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
SUMMARY: Israel-Hamas peace talks; first phase over,