ഡല്‍ഹി: കരൂരില്‍ നടന്ന ടിവികെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തില്‍ വിജയ് മൂന്നാംവട്ട ചോദ്യംചെയ്യലിനായി ഡല്‍ഹിയിലെ സി ബി ഐ ആസ്ഥാനത്ത് എത്തി. ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്തെത്തിയ അദ്ദേഹത്തെ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. ഇതിനുമുമ്പ് ജനുവരി 12, 19 തീയതികളിലായി രണ്ട് തവണ വിജയിയെ ചോദ്യം ചെയ്തിരുന്നു.
അന്നത്തെ മൊഴികളിലെ അവ്യക്തത നീക്കാനും പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ തേടാനുമാണ് മൂന്നാം വട്ടവും വിളിപ്പിച്ചത്. തമിഴ്നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരാനിരിക്കുന്ന സാഹചര്യത്തില്‍ ചോദ്യം ചെയ്യല്‍ ചെന്നൈയിലേക്ക് മാറ്റണമെന്നോ അല്ലെങ്കില്‍ തീയതി നീട്ടണമെന്നോ വിജയ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അന്വേഷണത്തിന്റെ ഗൗരവം കണക്കിലെടുത്ത് സിബിഐ ഈ ആവശ്യങ്ങള്‍ നിരാകരിക്കുകയായിരുന്നു.
SUMMARY: Karur tragedy; Actor Vijay appears before CBI
















