വയനാട്: ചീരാല്‍ പ്രദേശത്ത് വീണ്ടും പുലിയുടെ ആക്രമണം. പുലിയുടെ ആക്രമണത്തില്‍ പശുക്കുട്ടിക്ക് പരുക്ക്. ഇന്നലെ രാത്രിയാണ് കേരള തമിഴ്നാട് അതിർത്തിയായ ചീരാലിനടുത്ത് പൂളക്കുണ്ടില്‍ പുലിയുടെ ആക്രമണം ഉണ്ടായത്. വീടിന് സമീപം കെട്ടിയിട്ട നായയെയാണ് പുലി പിടിച്ചത്. ബഹളം കേട്ടെങ്കിലും ഭയം കാരണംവീട്ടുകാർ പുറത്തിറങ്ങിയില്ല.
പശുവും ആടുകളും അടക്കം കഴിഞ്ഞ രണ്ടു മാസത്തിനിടെ 11 വളർത്തു മൃഗങ്ങളെയാണ് പുലി അക്രമിച്ചത്. ഇവയില്‍ ആറെണ്ണം ചത്തു. വളർത്തു മൃഗങ്ങളെ കൊന്നൊടുക്കുന്ന പുലിയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും ഇതുവരെ പുലി കുടുങ്ങിയിട്ടില്ല.
നിരന്തരം ഉണ്ടാകുന്ന വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും രാത്രികാലങ്ങളില്‍ പട്രോളിംഗ് ഏർപ്പെടുത്തണമെന്നുമുള്ള പ്രദേശവാസികളുടെ ആവശ്യം ഇതുവരെയും വനംവകുപ്പ് കൈക്കൊണ്ടിട്ടില്ലെന്ന് ജനങ്ങള്‍ ആരോപിച്ചു.
കഴിഞ്ഞദിവസം രാവിലെ വനംവകുപ്പിന് വിവരമറിയിച്ചിട്ടും മുത്തങ്ങ റേഞ്ച് ഉദ്യോഗസ്ഥരെത്തി ഈ പ്രദേശം മേപ്പാടി റേഞ്ച് പരിധിയില്‍ ആണെന്ന് പറഞ്ഞു തിരിച്ചു പോകുകയാണുണ്ടായത്. വനംവകുപ്പിന്‍റെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
SUMMARY: leopard attacks again in Chiral; calf injured