തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തില്‍ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായിയുടെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. സംഭവത്തില്‍ കൊട്ടാരം അധികൃതരുടെ പരാതിയെത്തുടർന്ന് പേരൂർക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പാരമ്പര്യമായി കൈമാറി വന്നതും അത്യപൂർവ്വവുമായ നിരവധി ആഭരണങ്ങളാണ് നഷ്ടപ്പെട്ടവയില്‍ ഉള്‍പ്പെടുന്നത്. ഏകദേശം 12 ഇനങ്ങളിലായി പത്തൊൻപതോളം പവൻ സ്വർണ്ണവും വിലപിടിപ്പുള്ള രത്നങ്ങള്‍ പതിപ്പിച്ച ആഭരണങ്ങളുമാണ് കവർച്ച ചെയ്യപ്പെട്ടത്. പവിഴവും സ്വർണ്ണ മുത്തുകളും കോർത്ത മാലകള്‍, പിച്ചിപ്പൂ മൊട്ട് ഡിസൈനിലുള്ള പാദസരങ്ങള്‍, വിവിധയിനം വളകള്‍, സ്വർണ്ണ കുഴിമിന്നു മാല എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
എട്ടു ലക്ഷം രൂപയോളം വിലമതിക്കുന്ന പച്ചക്കല്ല് പതിച്ച നാഗപട കമ്മലും മാലയും പതക്കവും, റൂബിയും ഡയമണ്ടും പതിപ്പിച്ച ആഭരണങ്ങളും നഷ്ടപ്പെട്ടവയില്‍ പ്രധാനമാണ്. കൂടാതെ, പത്മനാഭസ്വാമിയുടെ രൂപം പതിച്ച സ്വർണ്ണപ്പതക്കം, അഞ്ച് കുതിരപ്പവൻ നാണയങ്ങള്‍, ഇനാമല്‍ വർക്കുകള്‍ ചെയ്ത സ്വർണ്ണ ചെയിനുകള്‍ എന്നിവയും മോഷണം പോയിട്ടുണ്ട്. കൊട്ടാരത്തിനുള്ളിലെ സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് നടന്ന ഈ വൻ കവർച്ചയില്‍ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
SUMMARY: Massive robbery at Kawadiyar Palace; Gold ornaments worth around Rs. 2 crores lost















